തിരുവനന്തപുരം: പൂജപ്പുര സരസ്വതീമണ്ഡപത്തിലെ നവരാത്രി മഹോത്സവത്തിന്് ഭക്തി നിര്‍ഭരമായ തുടക്കം. നൂറ്റാണ്ടുകളായി വിജയദശമി ദിവസം നടന്നിരുന്ന എഴുന്നള്ളത്ത് പൂജപ്പുരയുടെ തനിമ വിളിച്ചേതുന്ന ആചാരമാണ്.
200 കൊല്ലം മുന്‍പാണ് ഇന്നു കാണുന്ന രീതിയില്‍ നവരാത്രി പൂജ ആരംഭിച്ചത്. നൂറ്റാണ്ടുകള്ക്കുമുന്പ് കേരളം ഭരിച്ചിരുന്ന ആയ് രാജാക്കന്മാരും പിന്നീട് വേണാട്ട് രാജാക്കന്മാരും ഇവിടെ ദേവീ പൂജയും ആയുധ പൂജയും വിദ്യാരംഭവും നടത്തിയിരുന്നതായി ഐതിഹ്യമുണ്ട്. പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്ന് ആറു കുതിരകളെ പൂട്ടിയ രഥത്തിലായിരുന്നു തിരുവിതാംകൂറിലെ രാജാക്കന്മാര് എഴുന്നെള്ളിയിരുന്നത്.
സ്വാതിതിരുനാളിന്റെ കാലത്താണ് ഇന്നു കാണുന്ന സരസ്വതീമണ്ഡപം നിര്‍മ്മിച്ചതെന്ന് ചരിത്രം പറയുന്നു. ജനകീയ സമിതിയുടെ നേതൃത്ത്വത്തില്‍ കൂടുതല്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തിയാണ് ഈ വര്‍ഷം നവരാത്രി മഹോത്സവം ആഘോഷിക്കുന്നത്. നവരാത്രി മഹോത്സവ ദിവസങ്ങളില്‍ താന്ത്രികവിധി പ്രകാരമുള്ള പൂജകളോടൊപ്പം കനകസഭ, 9ദിവസം നീണ്ടു നില്ക്കുന്ന നവരാത്രി സംഗീതോത്സവം, വിദ്യരംഭം,കുമാരസ്വമിക്ക് വരവേലല്പ്പ്, കാവടി ഘോഷയാത്ര, പള്ളിവേട്ട എന്നീ പരിപാടികള്‍ ആണ് ഉണ്ടാകുക.
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ദിവസവും രാവിലെ വിവിധ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ദേവീ മാഹാത്മ്യ പാരായണം നടത്തിവരുന്നു. വൈകുന്നേരം 6 മുതല്‍ 8.30 വരെ പ്രഗല്ഭരുടെ സംഗീതക്കച്ചേരി അവതരിപ്പിക്കും. ദേവിയെ പുറത്തെഴുന്നെള്ളിച്ച് കല്മണ്ഡപത്തില് കുടിയിരുത്തി നടത്തുന്ന കനകസഭാ പൂജയ്ക്ക് ക്ഷേത്രതന്ത്രി നെല്ലിയോട് വിഷ്്്ണു നമ്പൂതിരി നേതൃത്വം നല്‍കും.
വിജയദശമിദിവസം നടക്കുന്ന മഹാ കനകസഭാ പൂജയ്ക്കുശേഷം ഭക്തര്‍ക്ക് നാണയങ്ങള്‍ നല്‍കും. മൂകാംബികാ ക്ഷേത്രത്തില്‍ മാത്രമാണ് ഈ ആചാരം നടന്നുവരുന്നത്. തുടര്‍ന്നുള്ള പൊതു പുഷ്പാഭിഷേകവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കും.
വിദ്യാരംഭദിവസം സാരസ്വത മംഗളപൂജ നടത്തിവരുന്നു. സാമൂഹ്യ,സാംസ്കാരികരംഗത്തെ പ്രമഖരായ ഒ.രാജഗോപാല്‍ എംഎല്‍എ, ശശിതരൂര്‍ എംപി, സൂര്യ കൃഷ്ണമൂര്‍ത്തി, കഥകളി ആചാര്യന് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, പൂജപ്പുര വാര്‍ഡ് കൗണ്‍സിലര്‍ ഡോ. ബി. വിജയലക്ഷ്മി തുടങ്ങിയ പ്രമുഖര്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കും. ഉത്സവത്തിന്റെ ഭാഗമായി പൂജപ്പുര മൈതാനത്ത് വ്യാപാരമേളയും കുട്ടികള്‍ക്കായി അമ്യൂസ്മെന്റ് പാര്‍ക്കും പ്രവര്‍ത്തിക്കുന്നു.
6 വര്‍ഷമായി പൂജപ്പുര ജനകീയ സമിതിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്. പൊതുജന പങ്കാളിത്തത്തിനുപുറമേ സമീപ ക്ഷേത്രങ്ങളായ ചെങ്കള്ളൂര്‍ മഹാദേവക്ഷേത്രം, നടുതല ഭഗവതീക്ഷത്രം, നാഗരുകാവ് ക്ഷേത്രം, നള്ളത്ത് ഭഗവതീക്ഷേത്രം എന്നിവിടങ്ങളിലെ പ്രതിനിധികളും ക്ഷേത്രഭരണസമിതി അംഗങ്ങളാണ്. ക്ഷേത്ര നീക്കയിരിപ്പില്നിന്ന് ഒരു നിശ്ചിത തുക സാധുക്കള്‍ക്ക് ചികിത്സാ സഹായത്തിനായി നല്കുന്നതിനുപുറമേ നിര്‍ദ്ധനരായ രണ്ടു കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ക്ഷേത്രം വഹിച്ചുവരുന്നു.
30 ന് കരമന ആര്യശാലയില്‍നിന്ന് കുമാരസ്വാമിയെ ആനയിച്ച് പൂജപ്പുര കല്മണ്ഡപത്തില് കുടിയിരുത്തും. ചെങ്കള്ളൂര്‍ മഹാദേവക്ഷേത്രത്തില്‍നിന്ന് കാവടിഘോഷയാത്രയോടെ ആയിരക്കണക്കിന് ഭക്തര്‍ അനുഗമിക്കും. തുടര്‍ന്ന് ദര്‍ശനത്തിന് അവസരമൊരുക്കും. പള്ളിവേട്ടയ്ക്കുശേഷം കുമാരസ്വാമി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്നതോടെ ഈവര്‍ഷത്തെ നവരാത്രി ഉത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: