ബംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഇടക്കാല ഹര്‍ജിയില്‍ വിധി പറയുന്നത് ബംഗളുരു കോടതി മാറ്റി വച്ചു. ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഒക്ടോബര്‍ ഏഴിലേക്കാണ് മാറ്റിയത്. ബംഗളുരു വ്യവസായി എംകെ കുരുവിള നല്കിയ കേസില്‍ പ്രതി ചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ഹര്‍ജി നല്‍കിയത്.
സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി.
നേരത്തെ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴ അടയ്ക്കണമെന്ന് കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി കോടതി റദ്ദാക്കി. തന്റെ വാദം കേള്‍ക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും കേസില്‍ തന്റെ ഭാഗം കേള്‍ക്കണമെന്നുമാണ് ഉമ്മന്‍ ചാണ്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് ഹര്‍ജിയില്‍ കോടതി വിശദമായി വാദംകേട്ടു. ഇതിന്റെ വിധിയാണ് ഇപ്പോള്‍ പ്രസ്താവിക്കുന്നത്.
കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ വാദം കോടതി അംഗീകരിച്ചു. 4000 കോടി രൂപയുടെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്കി കൊച്ചിയിലെ സ്കോസ എജ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സി 1.35 കോടി രൂപ വാങ്ങി വഞ്ചിച്ചെന്നാണു കുരുവിളയുടെ ആരോപണം. എന്നാല്‍, കുരുവിള സമര്‍പ്പിച്ച സാമ്പത്തിക തിരിമറി കേസില്‍ നേരിട്ട് കൈക്കൂലി വാങ്ങിയതായുള്ള ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: