ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ മുക്കി. 2014ലെ എന്‍ജിനീയറിങ് വിഭാഗത്തിലെ ഫയലുകളുടെ കൈമാറ്റ രജിസ്റ്ററില്‍ റിസോര്‍ട്ടിന്റെ രേഖകള്‍ ഒന്നും തന്നെയില്ലായിരുന്നു.
അതിനിടെ ഫയുകള്‍ കാണാതായ കാലഘട്ടത്തില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ജോലി ചെയ്യാതിരുന്ന ജിവനക്കാരെയാണ് നഗരസഭാ ചെയര്മാന് സസ്പെന്‍ഡ് ചെയ്തതെന്ന് ആരോപിച്ച് ജീവനക്കാരുടെ സിപിഎം അനുകൂല സംഘടന പണിമുടക്കി. പരിശോധിച്ചപ്പോഴാണ് ഇത് വ്യക്തമായത്.
നഗരസഭയിലെ ഫയലുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥ എന്ന കാരണത്താലാണ് ഫയല്‍ കാണാതായ സംഭവത്തില്‍ ക്ലാര്‍ക്ക് സി.എം. സുജയെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ സുജ 2014 മാര്‍ച്ച് ഒന്നിന് ചുമതല ഏറ്റെടുക്കുമ്പോള്‍ ലേക് പാലസിന്റെ രേഖകള്‍ ഒന്നുംതന്നെ നഗരസഭയില്‍ ഉണ്ടായിരുന്നില്ലെന്ന് ചാര്‍ജ് കൈമാറ്റ രജിസ്റ്റര്‍ വ്യക്തമാക്കുന്നു.
2014 ഫെബ്രുവരി രണ്ടിന് മുനിസിപ്പല്‍ സെക്രട്ടറി തയ്യാറാക്കിയ രജിസ്റ്ററില്‍ ആകെയുള്ള 315 ഫയലുകളില്‍ ലേക്പാലസ് രേഖകള്‍ ഉണ്ടായിരുന്നില്ല. റിസോര്‍ട്ട് നിര്‍മ്മാണത്തിന് അനുമതി നല്കിയ കാലയളവില്‍ തന്നെ രേഖകള്‍ മുക്കിയതായാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.
സുജയെ കൂടാതെ സൂപ്രണ്ട് പ്രശാന്ത് കുമാര്‍, ഓഫീസ് അസിസ്റ്റന്റുമാരായ ഗീവര്‍ഗീസ്, മോളി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ നിരപരാധികളാണെന്നാണ് ഇടതുയൂണിയന്റെ നിലപാട്. 1999, 2004 കാലയളവിലെ ഫയലുകളാണ് കാണാതായിരിക്കുന്നത്.
ഇപ്പോള്‍ നടപടിക്ക് വിധേയരായവര്‍ 2014 മുതലാണ് എന്‍ജിനീയറിങ് വിഭാഗത്തില്‍ നിയമിതരായതെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പണിമുടക്കിനെ തുടര്‍ന്ന് നഗരസഭയുടെ പ്രവര്‍ത്തനം താളംതെറ്റി. ചെയര്‍മാന്റെ തീരുമാനത്തെ നിയമപരമായി നേരിടാനാണ് യൂണിയന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: