ചേര്‍ത്തല: കെവിഎം ആശുപത്രിയാല്‍ നേഴ്സ്മാരുടെ സമരം ഇന്ന് മുപ്പത്തിയഞ്ചാം ദിവസത്തിലേക്ക്. ഒത്തു തിര്പ്പിന് ശ്രമിക്കാതെ മാനേജ്മെന്റ് നഴ്സുമാരെയും സമരത്തിന് പിന്തുണ നല്കുന്നവരെയും കള്ളക്കേസില്‍ പെടുത്താന്‍ ശ്രമിക്കുന്നതായി ആക്ഷേപം.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് 117 നഴ്സുമാര്‍ സമരം തുടങ്ങിയത്. മിനിമം വേജസ് നടപ്പാക്കുക, മാസങ്ങള്‍ മുമ്പ് നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയവരെ പിരിച്ച് വിട്ടവരെ തിരിച്ചെടുക്കുക, മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഇവിടെ 24 വര്‍ഷമായി ജോലി ചെയ്യുന്നവര്‍ക്കും 2013ലെ മിനിമം വേജസ് പോലും നല്‍കുന്നില്ല. ആശുപത്രി യ്ക്ക് മുന്നില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ നടക്കുന്ന സമരത്തിന് വിവിധ രാഷ്ട്രിയ പാര്‍ട്ടി നേതാക്കളും വിവിധ സംഘടനാ നേതാക്കളും പിന്തുണയര്‍പ്പിച്ച് എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ബഹുജന പ്രകടനത്തില്‍ മൂവായിരലേറെ പേര് പങ്കെടുത്തു. യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന് ഷാ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബ്ബ്, പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നിലകണ്ഠന്‍, എസ്. ശരത്, റ്റി.റ്റി. ജസ്മോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: