കട്ടപ്പന: ഇറച്ചിയില്‍ പുഴുക്കളെ കണ്ട സംഭവത്തില്‍ വില്പന നടത്തിയ സ്ഥാപനം നഗരസഭയുടെ നേതൃത്വത്തില്‍ അടച്ചുപൂട്ടി.
ഇന്നലെ രാവിലെ ഇരുപതേക്കറില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനത്തില്‍ നിന്നും നഗരസഭാ കൗണ്‍സിലര്‍ ജിജിയുടെ ഭര്‍ത്താവ് സാബു വാങ്ങിയ ഇറച്ചിയിലാണ് പുഴുക്കളെ കണ്ടത്. ഇതുമായി കടയിലെത്തിയെങ്കിലും ഇത് തങ്ങളുടെ കടയില്‍ നിന്ന് വാങ്ങിയതല്ലെന്ന് ഉടമസ്ഥര്‍ പറഞ്ഞു. തന്റെ കയ്യില്‍ കടയുടെ ബില്ലുണ്ടെന്ന് അറിയിച്ചെങ്കിലും കട ഉടമയും തൊഴിലാളികളും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതോടെ സാബു നഗരസഭാ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭാ അധികൃതര്‍ സ്ഥലലെത്തി പരിശോധന നടത്തുകയും കടയില്‍ നിന്നും 57 കിലോ ഇറച്ചി പിടിച്ചെടുക്കുകയും ചെയ്തു. മൃഗാശുപത്രിയില്‍ നിന്നും ഡോക്ടര്‍ എത്തി വാങ്ങിയ ഇറച്ചി പഴകിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥാപനത്തിന് നോട്ടീസ് നല്കി കട അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ ഫുഡ് സേഫ്റ്റി അധികൃതര്‍ ഇറച്ചിയില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: