കൊച്ചി: കൈയെത്തുംദൂരത്ത് ലോകകപ്പ് കാണാനായതിന്റെ ആവേശത്തിലായിരുന്നു കൗമാരതാരങ്ങള്‍. ആര്‍പ്പുവിളിച്ചും ചുവടുവെച്ചും അവര്‍ കപ്പിനുചുറ്റും നിരന്നു. ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിനു മുന്നോടിയായി സംഘടിപ്പിച്ച മിഷന് ഇലവന് മില്യണ്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല സമാപന ചടങ്ങാണ് കുട്ടിപ്പട കളിയുത്സവവേദിയായത്.
അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ രാവിലെ 9 മുതല്‍ മൂന്നര മണിക്കൂര്‍ നീണ്ട പരിപാടിയില്‍ ആയിരത്തിലേറെ കുട്ടികള്‍ പങ്കെടുത്തു. ആതിഥേയ ജില്ലയായ എറണാകുളത്തിനു പുറമെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള കുട്ടിത്താരങ്ങളാണ് കൊച്ചിയിലെ ഫിഫാ ഇലവന് മില്യണില്‍ പന്തുതട്ടിയത്. കൗമാരതാരങ്ങള്‍ക്കൊപ്പം പന്തുതട്ടിയ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കുട്ടികളോട് ലോകകപ്പ് വിശേഷങ്ങളും പങ്കുവെച്ചു.
ലോകകപ്പിന്റെ നാലാംഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമ്പോള്‍ കൊച്ചി സ്റ്റേഡിയത്തില്‍ ബോക്സ് ഓഫീസ് തുറക്കുമെന്ന് സെപ്പി അറിയിച്ചു. നഗരത്തില്‍ മറ്റിടങ്ങളിലും ബോക്സ് ഓഫീസ് ടിക്കറ്റ് വില്‍പ്പനയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഷന് ഇലവന് മില്യണുമായി സഹകരിച്ച മികച്ച കോച്ചുകള്‍ക്കും അധ്യാപകര്‍ക്കും സെപ്പി സമ്മാനങ്ങള്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും കിറ്റും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: