ചങ്ങനാശേരി: നഗരപ്രാന്തത്തിലും പഞ്ചായത്തുകളിലുമുള്ള വെള്ളക്കെട്ടുകളും പാറക്കുളങ്ങളും അപകടം വിളിച്ചു വരുത്തുന്നു. കുട്ടികളും യുവാക്കളും ചൂണ്ടയിടുന്നതിനും, കുളിക്കുന്നതിനും ഇവ തെരഞ്ഞെടുക്കുന്നതാണ് പ്രശ്നം.ആഴവും വെള്ളത്തിന്റെ പരപ്പും മനസിലാക്കാതെ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് മുങ്ങി മരണങ്ങള് സംഭവിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന ഇത്തരം സ്ഥലങ്ങളിലേക്ക് നാട്ടുകാരുടെ ശ്രദ്ധ അധികം പതിയില്ല. എന്തെങ്കിലും അത്യാഹിതം നടന്നാല്‍ വൈകി മാത്രമായിരിക്കും പുറം ലോകം അറിയുന്നത്. വടക്കേക്കര കരിവേലി പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിക്കാനിടയാക്കിയതും ഇക്കാരണങ്ങള്‍ കൊണ്ടാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
ഉപേക്ഷിക്കപ്പെട്ട വെള്ളക്കെട്ട് നിറഞ്ഞ സ്ഥലങ്ങള്‍ ലഹരി സംഘങ്ങള്‍ താവളമാക്കുന്നതും സാമൂഹ്യ പ്രശ്നമായി വളരുന്നുണ്ട്.ഈ സ്ഥലങ്ങളിലേയ്ക്ക് പോലീസിനോ എക്സൈസിനോ എളുപ്പം ചെന്നത്താന്‍ സാധിച്ചെന്ന് വരില്ല.മുന്നറിയിപ്പുകള്‍ പലത് കൊടുത്തിട്ടുണ്ടെങ്കിലും യുവാക്കള്‍ ഒഴിഞ്ഞയിടങ്ങള്‍ വിനോദത്തിനായി തെരഞ്ഞെടുക്കുന്നത് പതിവായിരിക്കുകയാണ്.
ഉപയോഗശൂന്യമായികിടക്കുന്ന പാടശേഖരത്തിലുള്ള വെള്ളക്കെട്ടുകളും മറ്റ് ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കണം. ഇതിലൂടെ നഗരത്തിലെ ജലക്ഷാമം മാറ്റാനാകും. തരിശ് പാടശേഖരങ്ങള്‍ കൃഷിവകുപ്പ് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കൃഷിയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെആവശ്യം.ഇത് കൂടാതെ അപകടസാധ്യതകളെക്കുറിച്ച് കുട്ടികളെ ബോധവന്മാരാക്കണമെന്നും പോലീസ് നിര്‍ദ്ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: