കൈപ്പുഴമുട്ട്: ആര്‍പ്പൂക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കൈപ്പുഴമുട്ട്, കായല്‍ച്ചിറ, ചകിരിയാറ്റിന്ചിറ, ചീപ്പുങ്കല്‍, പുത്തന്‍കായല്‍ എന്നിവിടങ്ങളിലെ കൂടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി ആവശ്യപ്പെട്ട് മന്ത്രി മാത്യു ടി. തോമസിന് നിവേദനം നല്കി. നിലവില്‍ ഈ പ്രദേശങ്ങളില്‍ ആര്‍പ്പൂക്കരയിലെ വില്ലൂന്നി ടാങ്കില്‍ നിന്നും, അയ്മനത്തെ വല്യമടക്കുഴിയില് നിന്നുമാണ് വെള്ളം പമ്പ് ചെയ്തു വന്നിരുന്നത്. എന്നാല്‍ വില്ലൂന്നി ടാങ്കില്‍ ആവശ്യത്തിനുള്ള വെളളം ഇല്ലാത്തതിനാലും, അയ്മനത്തില്‍ നിന്നുള്ള പൈപ്പ് കണക്ഷന് ബദ്ധപ്പെട്ടവര്‍ ലോക്ക് ചെയ്തത് മൂലവുമാണ് മഴക്കാലത്ത് പോലും ഈ പ്രദേശങ്ങളില്‍ കൂടി വെളളക്ഷാമം അനുഭവപ്പെടുന്നത്. നിലവില്‍ വെച്ചൂര്‍ പഞ്ചായത്തിലെ ശാസ്താകുളം വരെ വെള്ളൂരില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം കൃത്യമായി എത്തുന്നുണ്ട്. അത് കൈപ്പുഴമുട്ട് വരെ നീട്ടിയാല്‍ 117ഓളം കൂടുംബങ്ങളുടെ കൂടി കൂടിവെള്ളത്തിന് പരിഹാരമാകും. ഉദ്ദേശം 16 ലക്ഷം രൂപയോളം ചെലവുവരുന്ന പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന നിര്‍ദ്ദേശം. ആര്‍പ്പൂക്കര ഒന്നാം വാര്‍ഡ് മെമ്പര്‍ ജോഷി ചീപ്പുങ്കല്‍, ഷനേജ് ഇന്ദ്രപ്രസ്ഥം, രാജു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: