മഹാബലി ചക്രവര്‍ത്തിയെ വരവേല്ക്കാനാണല്ലോ നമ്മള് കേരളീയര്‍ എല്ലാവര്‍ഷവും ചിങ്ങമാസത്തില്‍ ഓണം ആഘോഷിച്ചുവരുന്നത്. ഈ ആഘോഷത്തില്‍ മദ്യത്തിന് എന്താണ് സ്ഥാനം?
ഇക്കഴിഞ്ഞ ഓണ ദിവസങ്ങളില്‍ മാത്രം കേരളീയര്‍ കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ അളവും കണക്കും കേട്ടപ്പോഴാണ് ഇങ്ങനെ ചോദിക്കാന്‍ തോന്നിയത്. ഓണവും ബക്രീദും ക്രിസ്മസുമെല്ലാം നമുക്ക് നല്‍കുന്നത് നന്മയുടെ സന്ദേശങ്ങളാണ്. അതുകൊണ്ടുതന്നെ ഈ ആഘോഷാവസരങ്ങളില്‍ മദ്യത്തിനല്ല, പകരം പുണ്യപ്രവൃത്തികള്ക്കാണ് സ്ഥാനം നല്‍കേണ്ടത്.
രോഗാവസ്ഥയില്‍ കഴിയുന്ന പാവപ്പെട്ടവരും, അതുപോലെ മറ്റുള്ളവരുടെ സഹായത്താല്‍ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും ജീവിക്കുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. അവരെ സഹായിക്കാനാണ് ഈ ആഘോഷങ്ങളില്‍ നമ്മള് പങ്കാളികളാകേണ്ടത്. അല്ലാതെ കുടിച്ചും കൂത്താടിയുമല്ല. എന്നാലേ ആഘോഷങ്ങള്‍ക്ക് മാറ്റുണ്ടാകൂ. ഇത് തിരിച്ചറിഞ്ഞ് വരുംകാല ആഘോഷങ്ങളെങ്കിലും നമുക്ക് മദ്യമുക്തമാക്കാം.
കണ്ണോളി സുനില്‍
തേലപ്പിള്ളി, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: