ഇരിട്ടി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നടത്തുന്ന താലൂക്ക് തലജനസമ്പര്ക്ക പരിപാടിയില്‍ ഇരിട്ടി താലൂക്കില്‍ അപേക്ഷനല്കിയവരുടെ എണ്ണം 750 തോളമായി. ലഭിച്ച അപേക്ഷകളില്‍ ഭൂരിഭാഗവും റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ടാണ്.
പുതിയ റേഷന്‍കാര്‍ഡുടമകളില്‍ പലരും തങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടായിട്ടും മാനദണ്ഡങ്ങള്‍ക്ക് പുറത്തായിരിക്കുകയാണെന്നും മതിയായ പരിശോധനയും അന്വേഷണവും നടത്താതെ നിശ്ചയിച്ച ഈ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിനും അപേക്ഷ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇക്കുറി അത്തരം അപേക്ഷകള്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കാത്തതിനാല്‍ അപേക്ഷകളുടെ എണ്ണം കുറഞ്ഞതായി റവന്യൂ അധികൃതര്‍ അറിയിച്ചു. താലൂക്ക് ഓഫീസുകളിലും 19 വില്ലേജ് ഓഫീസുകളിലുംഅവസാന ദിവസമായ വെള്ളിയാഴ്ച്ച വൈകീട്ട് വരെലഭിച്ച അപേക്ഷകളില്‍ 80 ശതമാനവും റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ടവയാണ്.
റവന്യു, വൈദ്യുതി, വനം, തൊഴില്‍, വിദ്യാഭ്യാസം എന്നിവയുമായും ബന്ധപ്പെട്ട പരാതികളും അപേക്ഷകളും സമര്‍പ്പിച്ചിട്ടുണ്ട്: ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ടവകുപ്പ് മേധാവികള്‍ക്ക് നടപടികള്‍ സ്വീകരിക്കാനായി കൈമാറി. അപേക്ഷയിന്മേല് എടുത്ത നടപടികള്‍ സംബന്ധിച്ച് 26ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കലക്ടറുടെ നേതൃത്വത്തില്‍നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ തീരുമാനം അറിയിക്കും. 26ന് കലക്ടര്‍ക്കും നേരിട്ട് പാരാതി നല്‍കുന്നതിനും അവസരമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: