തലശ്ശേരി: ബിജെപി അഖിലേന്ത്യാ അധ്യക്ഷന്റെ സാന്നിധ്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ തലശ്ശേരിയിലെ സ്വീകരണം ചരിത്രസംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇതിനായി സംഘപരിവാര്‍ അനുഭാവികള്‍ പോലും അരയും തലയും മുറുക്കി അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി നടന്നുവരുന്ന പഞ്ചായത്ത്തല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി വരികയാണ്. കോടിയേരി മേഖലാ കണ്‍വെന്‍ഷനില്‍ പരിവാര്‍ നേതാക്കളായ വി.കെ.സജീവന്, എന്‍.ഹരിദാസ്, വിജയന് വട്ടിപ്രം, ഒ.എം.സജിത്ത്, സുനില്‍ കുമാര്‍ എന്നിവരും തിരുവങ്ങാട് മേഖലാ കണ്‍വെന്‍ഷനില്‍ അഡ്വ.വി.രത്നാകരന്, ഇ.വത്സരാജ്, കെ.അനില്‍ കുമാര്‍, സ്മിത ജയമോഹന് എന്നിവരും ചേറ്റുംകുന്ന് മേഖലാ കണ്‍വെന്‍ഷനില്‍ വി.ശശിധരന്, എന്‍.ഹരിദാസ്, കെ.എന്‍.മോഹനന്, എസ്.രാജഗോപാല്‍ എന്നിവരും പന്ന്യന്നൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ കെ.ലിജേഷ്, അജയന്, സന്തോഷ് എന്നിവരും പങ്കെടുത്തു.
ഒക്ടോബര്‍ 5 ന് രാവിലെ 10 മണിക്ക് മമ്പറത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര വൈകുന്നേരം 5 മണിയോടെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും എംപി, എംഎല്‍എമാരും ദേശീയ സംസ്ഥാന നേതാക്കളും എത്തിച്ചേരും. ബലിദാനികളുടെ നാട്ടില്‍ എത്തിച്ചേരുന്ന നേതാക്കള്‍ക്ക് ഉചിതമായ സ്വീകരണം നല്കുവാനുള്ള തയ്യാറെടുപ്പാണ് തലശ്ശേരിയില്‍ നടന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: