തിരുവനന്തപുരം: എല്ലാ വിഭാഗങ്ങള്‍ക്കുമായി ജാതിസംവരണം നടപ്പിലാക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇത് പറഞ്ഞതിന്റെ പേരില്‍ സിപിഎമ്മിന് അഞ്ച് വോട്ട് കുറുയുമെന്ന് ഭയക്കുന്നില്ല. നിലവിലെ സംവരണം നിലനിര്‍ത്തി മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗത്തിന് കൂടി സംവരണം നടപ്പിലാക്കാന്‍ വേണ്ട നിയമനിര്‍മ്മാണം നടത്തണമെന്ന് മന്ത്രി പറഞ്ഞു.
അഖിലകേരള ശാന്തിക്ഷേമ യൂണിയന് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സ്വകാര്യക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളം ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിനു തുല്യമായി ഏകീകരിക്കാന്‍ വേണ്ടുന്ന നിയമനടപടികള്‍ സ്വീകരിക്കും. ക്ഷേമ പെന്ഷന് ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കും.
പാര്‍ത്ഥ സാരഥി ക്ഷേത്രം ഏറ്റെടുക്കാന്‍ ജീവനക്കാര്‍ പോയത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. ചില സ്വകാര്യ ക്ഷേത്രങ്ങളില്‍ നടക്കുന്ന പണം തട്ടിപ്പ് തടയും. സര്‍ക്കാരിന്റെ പണം കൊണ്ടാണ് മലബാര്‍ ദേവസ്വത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. തിരികെ ഒരുരൂപ പോലും ക്ഷേത്രങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഖജനാവിലേക്ക് വാങ്ങുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ശാന്തിക്ഷേമസഭ രക്ഷാധികാരി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ദീപപ്രോജ്ജ്വലനം നടത്തി. ജില്ലാ പ്രസിഡന്റ് ഹരികുമാര്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. യോഗക്ഷേമസഭ ജനറല്‍ സെക്രട്ടറി കൃഷ്ണന് കാരയ്ക്കാട്, മണിക്കുട്ടന് നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: