പത്തനാപുരം: ഒരു നൂറ്റാണ്ടിലേറെയായി പത്തനാപുരം പട്ടണത്തിന് തണലായി നിന്ന മരമുത്തശ്ശിയെ മുറിച്ചുമാറ്റുന്നു. പട്ടണഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ചന്തയ്ക്കുള്ളിലെ ‘കരിന്തകര’ മരമാണ് പഞ്ചായത്ത് മുറിച്ചുമാറ്റാന്‍ പോകുന്നത്. പഴയ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കുന്നുതിന്റെ ഭാഗമായാണ് മരമുത്തശ്ശിക്ക് നേരേയും അധികാരികള്‍ കോടാലി ഓങ്ങുന്നത്. മാര്ക്കറ്റിനുള്ളിലായി പടര്‍ന്ന് പന്തലിച്ച് വട വൃക്ഷമായി നിലകൊള്ളുന്ന മരം പത്തനാപുരത്തുകാര്‍ക്ക് ഏറെ സുപരിചിതമായിരുന്നു.
മരച്ചുവട്ടിലെ തണലില്‍ നിരവധി പേരാണ് കച്ചവടം നടത്തി വരുന്നത്. കാലം ഇത്രയും കടന്നുപോയിട്ടും വൃക്ഷത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണ് പോലും മരച്ചുവട്ടിലെ കച്ചവടക്കാര്‍ക്ക് ഒരു പോറലും സംഭവിച്ചിട്ടില്ല. മരമുത്തശ്ശിയുടെ ചുവട്ടില്‍ വിളക്ക് കൊളുത്തി ദിവസവും പ്രാര്‍ത്ഥന നടത്തി വരുന്ന കച്ചവടക്കാരും ഉണ്ട്. മരമെന്നാല്‍ തണല്‍ മാത്രമല്ല ഐശ്വര്യം കൂടിയാണെന്നാണ് ഇവര്‍ പറയുന്നത്. പട്ടണ വികസനത്തിന്റെ ഭാഗമായി തങ്ങള്‍ക്ക് തണലേകുന്ന മരമുത്തശ്ശിയെ മുറിച്ചു മാറ്റരുത് എന്നാണ് അവരുടെ മുറവിളി.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: