കരുനാഗപ്പള്ളി: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ ഭക്തജനപ്രതിഷേധം. ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഓച്ചിറ പരബ്രഹ്മ ധര്‍മ്മ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള നൂറുകണക്കിന് ഭക്തജനങ്ങള്‍ ഇന്നലെ പ്രതിഷേധനിരയില്‍ അണിചേര്‍ന്നു. ഓച്ചിറ തുഞ്ചന്ഗുരുകുലത്തില് നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് ക്ഷേത്രത്തെ അറവുശാലകള്‍ക്ക് തീറെഴുതുന്ന രാഷ്ട്രീയനേതൃത്വങ്ങള്ക്കുള്ള താക്കീതായി. ഭക്തസഹസ്രങ്ങള്‍ ഈശ്വരതുല്യം കാണുന്ന ഓച്ചിറക്കാളകളെ കശാപ്പുകാര്‍ക്ക് ലേലം ചെയ്യുന്ന പ്രാകൃതമനസ്സുകള് ക്ഷേത്രാങ്കണത്തില്‍ കടക്കരുതെന്ന് സമ്മേളനത്തെ അഭിവാദ്യം ചെയ്ത ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് മുന്നറിയിപ്പ് നല്കി. ഗുരുവായൂര്‍ പാര്‍ത്ഥസാരഥീ ക്ഷേത്രം കൈപ്പിടിയിലാക്കാന്‍ വെറിപിടിച്ചെത്തിയവര്ക്ക് മറുപടി നല്കിയ ഹിന്ദുവീര്യം ഓച്ചിറയെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ ആര്. മോഹനന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യകാരി സദസ്യന്‍ വി. മുരളീധരന്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: ശ്രീഗംഗ, ഐക്യവേദി നേതാക്കളായ വി. സുശികുമാര്‍, തെക്കടം സുദര്ശന്, പുത്തൂര്‍ തുളസി,ഓച്ചിറ രവികുമാര്‍, സുധീര്‍, കാര്ത്തികേയന്. ഓച്ചിറ ധര്‍മ്മ സംരക്ഷണ സമിതി സെക്രട്ടറി ഓമനക്കുട്ടന്, ജില്ലാ സഹകാര്യവാഹ് ആര്. രാജേഷ്, വി. ധനരാജന് മണി മോഹനന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: