ന്യൂദല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ കടുത്ത ആരോപണങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടിയപ്പോള്‍, ഐക്യരാഷ്ട്ര സഭയില്‍ ആര്‍എസ്എസ്സിനെ പരാമര്‍ശിച്ച് പ്രത്യാരോപണത്തിന് പാക്കിസ്ഥാന്റെ ശ്രമം.
പാക്കിസ്ഥാനില്‍ ഭീകരരുടെ ഫാക്ടറികളാണ് പ്രവര്ത്തിക്കുന്നതെന്നതടക്കമുള്ള കടുത്ത ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം സഭയില്‍ സുഷമ ഉന്നയിച്ചത്. പാക്കിസ്ഥാന് ഭീകരരെ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും ഐടി വിദഗ്ധരേയും ഇന്ത്യ ലോകത്തിന് സംഭാവന ചെയ്യുന്നു. പാക്കിസ്ഥാന് ഭാകരരേയും എന്നായിരുന്നു സുഷമയുടെ ആരോപണം.
എന്നാല്‍ ഇതിനു മറുപടി പറയാതെ ഇന്ത്യയിലെ പ്രതിപക്ഷവും ചില ബുദ്ധിജീവികളും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയായിരുന്നു പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധി മഹീല ലോധി. എഴുത്തുകാരി അരുന്ധതി റോയിയുടെ 2015ലെ പ്രസ്താവന ഉദ്ധരിച്ചായിരുന്നു മഹീലയുടെ പ്രസംഗം.
ഇന്ത്യ ഭീകരതയുടെ മാതാവാണ് എന്ന വാദമാണ് മഹീല അവതരിപ്പിച്ചത്. ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന് ആരോപണം നേരിടുന്ന ആര്‍എസ്എസ് ആണ് ഇന്ത്യയില്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. അവര്‍ ഫാസിസ്റ്റ് ആശയം സ്വീകരിച്ചവരാണ്. ഗുജറാത്തിലെ മുസ്ലീങ്ങളെ അവര്‍ കൊന്നൊടുക്കി. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത് അപകടകാരിയായ ഒരു മനുഷ്യനെ മുഖ്യമന്ത്രിയാക്കിയെന്ന്, യോഗി ആദിത്യനാഥിനെ പരാമര്‍ശിച്ച് പാക് പ്രതിനിധി പറഞ്ഞു.
ബിജെപിക്കെതിരെയും ആരോപണമുന്നയിച്ച മഹീല കശ്മീര്‍ പ്രശ്നം അവതരിപ്പിക്കാനും ശ്രമിച്ചു. ഇന്ത്യയില്‍ ദളിതരും ന്യൂനപക്ഷങ്ങളും ഭീകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന അരുന്ധതീ റോയിയുടെ പ്രസ്താവന ഒരു ഘട്ടത്തില്‍ പാക് പ്രതിനിധി അതേപോലെ ഉദ്ധരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: