ന്യൂദല്‍ഹി: യാത്രകളിലൂടെ രാജ്യത്തെ അറിയാനായി ശ്രമിച്ച്വിനോദസഞ്ചാരത്തിന് അര്‍ഥം നല്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. യാത്രകളില്‍ നാം നമ്മുടെ രാജ്യത്തെ കാണുന്നില്ല, വൈവിധ്യങ്ങളെ അറിയുന്നില്ല. വിദേശത്ത് യാത്ര പോകുന്നത് ഇഷ്ടപ്പെടുന്നു എല്ലാവരും. ലോകത്ത് എവിടെയും പോകുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ, സ്വന്തം വീടു കൂടിയൊന്നു കാണൂ, മന് കി ബാത് പ്രക്ഷേപണത്തില്‍ മോദി ആവശ്യപ്പെട്ടു.
ദക്ഷിണേന്ത്യയില്‍ എന്താണുള്ളതെന്ന് ഉത്തരേന്ത്യയിലെ ആളുകള്‍ക്ക് അറിയില്ല. വെറുതെ ചെന്നു കാണുന്നതു കൊണ്ടല്ല, അറിഞ്ഞ് മനസ്സിലാക്കി ആ പ്രദേശത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്നതിലൂടെയാണ് വിനോദസഞ്ചാരത്തിന് മൂല്യമുണ്ടാകുന്നത്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗാന്ധിജയന്തിക്കു മുമ്പുള്ള പതിനഞ്ചു ദിവസങ്ങള്‍ ശുചിത്വ ഉത്സവമാഘോഷിക്കാനുള്ള ആഹ്വാനം ജനങ്ങള്‍ ഏറ്റെടുത്തതില്‍ മോദി സന്തോഷം പ്രകടിപ്പിച്ചു. അതിനു തുടക്കമിട്ട രാഷ്ട്രപതിക്ക് നന്ദി രേഖപ്പെടത്തുന്നു. ‘ശുചിത്വം തന്നെ സേവനം’ എന്ന മുന്നേറ്റത്തിന്റെ ആദ്യ നാലു ദിവസങ്ങളില്‍ത്തന്നെ ഏകദേശം 75 ലക്ഷത്തിലധികം ജനങ്ങള്‍ അണിചേര്‍ന്നു.
മഹാത്മാഗാന്ധി മുതല്‍ സര്‍ദാര്‍ പട്ടേല്‍ വരെയുള്ളവരെ ഓര്‍ക്കേണ്ട സമയമാണ് അടുത്ത മാസമെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഒക്ടോബര്‍ 2, ഗാന്ധിജിയുടെയും ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെയും ജയന്തിയാണ്. 11 ജയപ്രകാശ് നാരായണന്റെയും നാനാജി ദേശ്മുഖിന്റെയും ജയന്തിയാണ്.
രാജ്യത്തിനായി പോരാടി വീരമൃത്യു വരിച്ച ഭര്ത്താക്കന്മാരുടെ വേര്‍പാടില്‍ തളരാതെ അവരുടെ പാത പിന്തുടര്ന്ന് ഉറച്ച മനസ്സോടെ സൈന്യത്തില്‍ ചേര്‍ന്ന സ്വാതി, നിധി എന്നീ വീര വനിതകളെ മോദി അഭിനന്ദിച്ചു. കേണല്‍ സന്തോഷ് മഹാദിക്കിന്റെ ഭാര്യ സ്വാതി മഹാദിക്, മുകേശ് ദുബേയുടെ ഭാര്യ നിധി ദുബേ എന്നിവര്‍ സൈന്യത്തില്‍ ചേര്‍ന്നു. ഈ മാതൃശക്തിയില്‍ അഭിമാനിക്കാം. രണ്ടു സഹോദരിമാര്‍ക്കും ആശംസകള്‍ നേരുന്നു. കോടിക്കണക്കിനു ജനങ്ങള്‍ക്ക് അവര്‍ പ്രചോദനമായിരിക്കുകയാണ്, മോദി പറഞ്ഞു.
ദുര്‍ഗ്ഗയെ പൂജിക്കുന്ന ഈ അവസരത്തില്‍ എല്ലായിടത്തും ഭക്തിയുടെ അന്തരീക്ഷമാണെന്ന് മോദി പറഞ്ഞു. നമ്മുടെ രാജ്യം ഉയരങ്ങളിലേക്കെത്തണമേ എന്ന് ശക്തിയുടെ ദേവിയോട് പ്രാര്‍ഥിക്കുന്നു എന്ന പരാമര്‍ശത്തോടെയാണ് പ്രധാനമന്ത്രി പ്രഭാഷണം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: