വാഷിങ്ടണ്‍: ഉത്തരകൊറിയയ്ക്കും വെനസ്വലേയ്ക്കും ചാഡിനും ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ യാത്രാവിലക്ക്. നേരത്തെ മുസ്ലിംരാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിനുപുറമെയാണ് പുതിയവിലക്ക്. അതേസമയം സുഡാനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അമേരിക്കയുടെ സുരക്ഷയും ഭീകരാക്രമണഭീഷണിയും കണക്കിലെടുത്താണ് യാത്രാവിലക്കെന്ന് വൈറ്റ്ഹൗസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവില്‍ പറയുന്നു. ഇറാന്, ചാഡ്, ലിബിയ, സിറിയ, യെമന്‍, സൊമാലിയ എന്നീ രാജ്യങ്ങള്‍ക്കാണ് അമേരിക്ക പുതുതായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ചയാണ് ട്രംപ് ഭരണകൂടം ഈ രാജ്യങ്ങളിലെ പൗരന്മാര്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 18 മുതലാണ് പുതിയ യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്നത്.
ട്രംപ് പ്രസിഡന്റായി അധികാരത്തിലെത്തിയ ശേഷം പാസാക്കിയ യാത്രാവിലക്ക് കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഏറ്റവും ഒടുവിലായി ട്രംപ് കൊണ്ടുവരുന്ന യാത്രാ വിലക്കാണ് ഒക്ടോബര്‍ 18 മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.
നേരത്തെ തയ്യാറാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് വ്യത്യസ്തമായി ആഫ്രിക്കന്‍ രാജ്യമായ ചാഡിനെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരകൊറിയ തടവിലാക്കിയ യുഎസ് യുവാവിന്റെ ദാരുണാന്ത്യവും ഇപ്പോഴത്തെ യുദ്ധാന്തരീക്ഷവുമാണ് ഉത്തരകൊറിയന്‍ പൗരന്മാര്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ അമേരിക്കയെ പ്രേരിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: