വാരാണസി: യുപിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സംഘര്‍ഷത്തേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷണല്‍ കമ്മീഷണറോട് നിര്‍ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, സംഘര്‍ഷത്തിനു കാരണക്കാരെന്ന പേരില്‍ 1200 വിദ്യാര്ഥികള്ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് സര്‍വകലാശാലയില്‍ പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിനിടെ കാന്പസില് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഒക്ടോബര്‍ രണ്ടുവരെ യൂണിവേഴ്സിറ്റി അടച്ചിട്ടു. സംഘര്‍ഷം കണക്കിലെടുത്ത് 1500 പോലീസുകാരെ കാന്പസില് വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: