കൊച്ചി : തനിക്കെതിരേ ദുഷ് പ്രചരണം നടക്കുന്നുവെന്ന് ആതിര. തെറ്റ് ബോധ്യപ്പെട്ടതുകൊണ്ടാണ് സ്വധര്‍മ്മത്തിലേക്ക് തിരിച്ചുവന്നത്. ആര്‍ഷ വിദ്യാസമാജം തനിക്ക് നേര്വഴികാട്ടുകയായിരുന്നു. തന്നെ ഇപ്പോള്‍ പീഡിപ്പിക്കുന്നതായി കാട്ടിയുള്ള ചിലരുടെ പരാതി വ്യാജമാണെന്നും ആതിര ജനം ടിവിയോട് പറഞ്ഞു.
കോളേജ് വിദ്യാര്‍ഥിനിയായ ആതിര (23)യെ ജൂലൈ 10നാണ് കാണാതായത്. 20 പേജ് കത്തെഴുതി വച്ചായിരുന്നു ആതിര പോയത്. ഇസ്ലാംമതത്തിലേക്ക് ആളുകളെ ചേര്‍ക്കുന്ന സംഘത്തിലാണ് എത്തിപ്പെട്ടത്. ഇതിനിടെ പോലീസ് അന്വേഷണവും ആരംഭിച്ചു. ഏറെ നാള് കണ്ണൂര്‍ ഇരിട്ടിയില്‍ ഒരു വീട്ടില്‍ ആതിരയെ താമസിപ്പിച്ചു.
ഇതിനിടെ, ആതിര തന്നെ പോലീസിനു മുന്നിലെത്തി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറായില്ല. എന്നാല്‍, ആര്‍ഷ വിദ്യാസമാജത്തിലൂടെ വിവിധ മതങ്ങളുടെ ആശയം പഠിച്ചതോടെയാണ് സ്വന്തം മതത്തിലേക്ക് തിരികെപ്പോരാന്‍ ആതിര തയാറായത്.
https://youtu.be/Mx7heC9WnLo
പ്രതികരിക്കാൻ ഇവിടെ എഴുതുക: