കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകളേത്തുടര്‍ന്ന് നടനും സംവിധായകനുമായ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഒക്ടോബര്‍ നാലിലേക്ക് മാറ്റി.
നാദിര്‍ഷ കേസിലെ പ്രതി അല്ലെന്നും അദ്ദേഹത്ത അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.
അതിനിടെ, പോലീസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പ്രതികള്‍ പറയുന്നത് കേട്ട് പോലീസ് എടുത്തു ചാടരുതെന്ന് നിര്‍ദേശിച്ച കോടതി, കേസ് വഴിതെറ്റിക്കാന്‍ പ്രതികള്‍ പലതും പറയുമെന്നും ഇത് പോലീസ് കണക്കിലെടുക്കേണ്ടെന്നും ചൂണ്ടിക്കാട്ടി.
നേരത്തെ, കേസുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവന് സമര്‍പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയും ഇന്ന് കോടതി തീര്‍പ്പാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: