ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രതിഷേധക്കാര്‍ നക്സലേറ്റുകളേപ്പോലെയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി.
വൈസ് ചാന്‍സലറുടെ ഓഫീസില്‍ കയറി സംഘര്ഷമുണ്ടാക്കുകയെന്നത് മാത്രമാണ് പ്രതിഷേധക്കാരുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ വിഷയത്തില്‍ തന്റെ പൂര്‍ണ പിന്തുണ വൈസ്ചാന്സലര്ക്കാണെന്നും സ്വാമി വ്യക്തമാക്കി. പെണ്‍കുട്ടിയെ അപമാനിച്ചതിനാണ് ഈ പ്രതിഷേധമെന്നു പറയുന്നവര്‍ ഇതിനു തെളിവുണ്ടോ എന്ന് വ്യക്തമാക്കണമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് സര്‍വകലാശാലയില്‍ പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ടുസംഘര്ഷമുണ്ടായത്. പ്രതിഷേധത്തിനിടെ ക്യാമ്പസില്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
സംഘര്‍ഷത്തെത്തുടര്‍ന്ന് ഒക്ടോബര്‍ രണ്ടുവരെ യൂണിവേഴ്സിറ്റി അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് 1500 പോലീസുകാരെ ക്യാമ്പസില്‍ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: