ബെര്‍ലിന്‍: തുടര്‍ച്ചയായി നാലാം തവണ ജര്‍മന്‍ ചാന്‍സിലറായി ആഞ്ചല മെര്‍ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 32% വോട്ട് ലഭിച്ചു. മെര്‍ക്കലിന്റെ മുഖ്യ എതിരാളി ആയിരുന്ന മാര്ട്ടിന് ഷൂള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് യൂണിയനു ലഭിച്ചത് 20% വോട്ടുകളാണ്. തീവ്ര ദേശീയവാദികളായ ഓള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനിക്ക്(എ എഫ് ഡി) 13% വോട്ടുകള്‍ ലഭിച്ച് മൂന്നാം സ്ഥാനത്ത് എത്തി.
2005 ലാണ് ആഞ്ചല മെര്‍ക്കല്‍ ആദ്യമായി ജര്‍മന്‍ ചാന്‍സിലറാകുന്നത്. 6.10 കോടി ജനങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ ജര്‍മനിയില്‍ വോട്ട് ചെയ്തത്. എന്നാല്‍ 2013 നെക്കാള്‍ വലിയ ഇടിവാണ് ഇത്തവണ വോട്ടിങ്ങ് ശതമാനത്തില്‍ ഉണ്ടായത്. 2013 ല്‍ മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് 41.7% വോട്ട് ലഭിച്ചിരുന്നു.
എന്നാല്‍ കുടിയേറ്റവും അഭയാര്‍ഥി പ്രശ്നവും പ്രചാരണ വിഷയങ്ങള്‍ ആക്കിയ എഎഫ്ഡിക്ക് വലിയ കുതിച്ചു ചാട്ടമാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ സാധിച്ചത്. ഇതിനു പരിഹാരമായി എഎഫ്ഡിക്ക് വോട്ട് ചെയ്തവരുടെ പ്രശ്നങ്ങള്‍ക്ക് പരിഗണന നല്‍കുമെന്ന് മെര്‍ക്കല്‍ നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: