മുംബൈ: ; മദ്യരാജാവ് വിജയ് മല്ല്യക്കെതിരെ എന്‍ഫോഴ്സ്മെന്റും സിബിഐയും പുതിയ കുറ്റപത്രം തയ്യാറാക്കുന്നു.
കിങ്ങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലെടുത്ത 6207 കോടിയുടെ വായ്പ്പയില്‍ സിംഹഭാഗവും ഇയാള്‍ കള്ളക്കമ്പികളിലേക്ക് മാറ്റിയെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. അങ്ങനെ വായ്പ്പ എയര്‍ലൈന്‍സിന് ഉപയോഗിക്കാതെ മല്ല്യ കടലാസ് കമ്പനികളുടെ പേരില്‍ വിഴുങ്ങുകയായിരുന്നു.
ഈ കള്ളക്കമ്പനികള്‍ ഏഴു വിദേശരാജ്യങ്ങളിലാണ്. അമേരിക്ക, ബ്രിട്ടന്. ഫ്രാന്‍സ്, അയര്‍ലന്‍ഡ് എന്നിവയടക്കമുള്ള രാജ്യങ്ങൡലാണ് മല്ല്യ കടലാസ് കമ്പനികള്‍ രൂപീകരിച്ചിരിക്കുന്നത്.
വളരെ ശാസ്ത്രീയമായാണ് മല്ല്യ വന്‍ തട്ടിപ്പ് നടത്തിയത്. വായ്പ്പയെടുക്കും. ആദ്യം അതിന്റെ ചെറിയൊരു ഭാഗം തിരിച്ചടക്കും. ഇങ്ങനെ ബാങ്കുകളുടെ വിശ്വാസം ആര്‍ജ്ജിച്ച ശേഷമാണ് വന്‍ തട്ടിപ്പ് നടത്തിയത്. 17 ബാങ്കുകളില്‍ നിന്ന് 6027 കോടിയാണ് വാങ്ങിെയടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: