ഹൈദരാബാദ്: തൊട്ടുകൂടായ്മ പുരാതന ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലെന്നും ആയിരം വര്‍ഷം മുമ്പ് വിദേശങ്ങളില്‍ നിന്നും എത്തിയതാണെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കൃഷ്ണ ഗോപാല്‍. ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിജയദശമി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മനുഷ്യരിലും ബ്രഹ്മാവും വിഷ്ണുവും ശിവനും കുടികൊള്ളുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്നെ എങ്ങനെയാണ് വിവേചനം ഉണ്ടാകുന്നത്. ആയിരം വര്‍ഷം മുമ്പാണ് ഇത്തരത്തിലുള്ള അനാചാരങ്ങള്‍ ഇന്ത്യയില്‍ വന്നത.് അതിന് മുമ്പ് അത്തരത്തിലുള്ള യാതൊരു തൊട്ടു കൂടായ്മയും രാജ്യത്ത് ഉണ്ടായിരുന്നില്ല.
വേദഋഷീശ്വരന്മാര് ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അപ്പോള്‍ അത് പുറത്ത്നിന്നും വന്നത് തന്നെയാണ്. എല്ലാവരുടെയും നന്മയാണ് ഹിന്ദുധര്‍മ്മം അനുശാസിക്കുന്നത്. എല്ലാവരും സുഖമായിരിക്കാനാണ് പ്രാര്‍ത്ഥിക്കുന്നത്. ഒരു വ്യക്തിയും ചെറുതല്ല, എല്ലാവരും തുല്യരാണ്. സമൂഹത്തിലെ എല്ലാവിഭാഗത്തില്‍ നിന്നുള്ളവരാണ് ആര്‍എസ്എസ് സ്വയം സേവകര്‍. എല്ലാതരത്തിലുള്ള വിവേചനങ്ങള്‍ക്കും എതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ന്യൂനപക്ഷ കമ്മീഷന് ചെയര്‍മാനായിരുന്ന കാലത്ത് മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഘപ്രവര്‍ത്തകര്‍ ഭയരഹിതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യദിനവും റിപ്പബ്ളിക് ദിനവും നാം ആഘോഷിക്കുമ്പോള്‍ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഭീകരരുടെ ആക്രമണ ഭീതിയിലാണ്. രാഷ്ട്രവിരുദ്ധശക്തികളുടെ ആക്രമണങ്ങളില്‍ നിരവധി സ്വയംസേവകര്‍ ബലിദാനികളായിട്ടുണ്ട്. കേരളത്തില്‍ 400 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലുമായി 35 പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: