ന്യൂദല്‍ഹി: കേരളത്തിലും ത്രിപുരയിലും ബംഗാളിലും അടക്കം രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തിന്റെ സമാപന പ്രസംഗത്തിലാണ് ചില സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികളോടുള്ള അസഹിഷ്ണുതയ്ക്കെതിരെ പ്രധാനമന്ത്രി പ്രസംഗിച്ചത്.
അഴിമതി പൂര്‍ണ്ണമായും തുടച്ചു നീക്കുന്നതുവരെ പോരാട്ടം തുടരണം. തന്റെ സര്‍ക്കാര്‍ അഴിമതിക്കാരോട് യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ല. അഴിമതിയില്‍ നിന്ന് പ്രയോജനം ലഭിച്ചിട്ടുള്ള ബന്ധുക്കളാരും തനിക്കില്ലെന്നും മോദി പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനിന്ന ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ സമാപനം കുറിച്ചു. 3,92,802 കാര്യകര്‍ത്താക്കള്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായി ബൂത്തുതലങ്ങളില്‍ പ്രവര്‍ത്തിച്ചു. രാജ്യത്തെ 9.60ലക്ഷം ബുത്തുകളില്‍ 7.50 ലക്ഷം ബുത്തുകളിലും ബിജെപി പ്രവര്‍ത്തകര്‍ സമ്പര്‍ക്കം നടത്തിയെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു.
കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍, അല്‍ഫോണ്‍സ് കണ്ണന്താനം, വി. മുരളീധരന്, പി.കെ കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്, എം.ടി രമേശ്, കെ. സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, എം. ഗണേശന്, കെ.സുഭാഷ്, പി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: