കൊച്ചി: വിജിലന്‍സ്, ബന്ധുനിയമനക്കേസുകളില് പിണറായി സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി. സംസ്ഥാനത്ത് 12 ഡിജിപിമാരെ നിയമിച്ചതെന്തിനെന്ന് കോടതി ചോദിച്ചു. ഇത്രയും നിയമനം നടത്തിയിട്ടും എന്തുകൊണ്ടാണ് വിജിലന്‍സിന് ഡയറക്ടറെ വയ്ക്കാത്തതെന്നും കോടതി ആരാഞ്ഞു.
ഇത്രയും ഡിജിപിമാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ടോ? സിംഗിള്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി പ്രൊമോഷന് നല്‍കിയതിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ചോദ്യങ്ങള്‍.
കേന്ദ്ര ചട്ടമനുസരിച്ച് നാലു പേരെ മാത്രമാണ് നിയമിച്ചതെന്നും ശേഷിക്കുന്ന എട്ടു പേരെ സംസ്ഥാന ആക്ട് അനുസരിച്ചാണ് ഡിജിപിമാരാക്കി ഉയര്‍ത്തിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചു. യോഗ്യതയും പ്രവൃത്തി പരിചയവുമാണ് നിയമനത്തിനായി പരിഗണിച്ചത്. കേഡര്‍ റാങ്ക് ഡിജിപിമാരുടെ ശമ്പളത്തിന് മറ്റുള്ളവര്‍ അര്‍ഹരല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.
ജേക്കബ് തോമസ് ഒഴിഞ്ഞ ശേഷം മാസങ്ങളായി വിജിലന്‍സിന് മേധാവിയില്ല. പോലീസ് മേധാവി ലോകനാഥ് ബെഹ്റ വിജിലന്‍സ് ഡയറക്ടറുടെ ചുമതല കൂടി നിര്‍വഹിക്കുന്നു. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ വിജിലന്‍സ് കേസുകള്‍ മുക്കിയശേഷം വിജിലന്‍സ് മേധാവിയെ നിയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: