ദല്‍ഹി: ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സംഘര്‍ഷത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. വൈസ് ചാന്‍സലര്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചു
കഴിഞ്ഞ ദിവസമാണ് സര്‍വകലാശാലയില്‍ പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ടുസംഘര്ഷമുണ്ടായത്. പ്രതിഷേധത്തിനിടെ ക്യാമ്പസില്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
സംഘര്‍ഷത്തെത്തുടര്‍ന്ന് ഒക്ടോബര്‍ രണ്ടുവരെ യൂണിവേഴ്സിറ്റി അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് 1500 പോലീസുകാരെ ക്യാമ്പസില്‍ വിന്ന്യസിച്ചിട്ടുണ്ട്.
സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷണല്‍ കമ്മീഷണറോട് നിര്‍ദേശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അതേസമയം, സംഘര്‍ഷത്തിനു കാരണക്കാരെന്ന പേരില്‍ 1200 വിദ്യാര്ഥികള്ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: