ന്യൂദല്‍ഹി : റോഹിങ്ക്യകള്‍ നിരവധി ഹിന്ദുക്കളെ തട്ടിക്കൊണ്ട് പോയിയെന്നും അതില്‍ കുറെ പേരെ കൊലപ്പെടുത്തിയെന്നും മ്യാന്മാര് സ്റ്റേറ്റ് കൗണ്‍സിലര്‍ ഇന്‍ഫോര്‍മേഷന്‍ ഉദ്യോഗസ്ഥന്. തട്ടിക്കൊണ്ടുപോയതില്‍ അവശേഷിച്ചിരുന്ന കുറച്ച് സ്ത്രീകളെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മ്യാന്മാര് സൈന്യം 28 ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.സ്ത്രീകളും കുട്ടികളും അടക്കമുളളവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.റോഹിങ്ക്യകള്‍ രാഖിന്‍ പ്രവിശയില്‍ നടത്തിയ ആക്രമണത്തിനിടെയാണ് കൂട്ടക്കൊല നടത്തിയത് എന്നാണ് സംശയിക്കപ്പെടുന്നത്.
‘റോഹിങ്ക്യകള്‍ ഞങ്ങളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു.ഞങ്ങളുടെ വീടുകളും വയലുകളും തീയിട്ടു നശിപ്പിച്ചു.രാഖിന്‍ മുസ്ലീം രാഷ്ട്രമാണെന്ന് ആക്രോശിച്ച അവര്‍ ഞങ്ങളോട് രാഖിന്‍ വിട്ടുപോകാന്‍ ആവശ്യപ്പെട്ടു.അവര്‍ ഹിന്ദുക്കളെ കൊന്നൊടുക്കി .ഞങ്ങള്‍ അത് നേരില്‍ കണ്ടു.ഞങ്ങളുടെ വീടുകള്‍ക്ക് അവര്‍ തീയിട്ടപ്പോള്‍ ഞങ്ങള്‍ ജീവരക്ഷാര്‍ഥം ഓടി രക്ഷപെടുകയായിരുന്നു’,രാഖിന്‍ സ്വദേശിയുടെ വാക്കുകളാണിവ.
മ്യാന്മാര് സൈന്യവുമായി റോഹിങ്ക്യകള്നിരന്തരം ഏറ്റുമുട്ടലില്‍ ആണെന്നും അവര്‍ ഹിന്ദുക്കളെ കൊന്നൊടുക്കുന്നുവെന്നും നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: