കണ്ണൂര്‍ : ആര്‍ഷ വിദ്യാ സമാജത്തിനെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടി ശ്വേതയുടെ വാദങ്ങളെ തള്ളി പെണ്‍കുട്ടിയുടെ അമ്മ രംഗത്ത്. സമാജത്തില്‍ മകളോടൊപ്പം 22 ദിവസം താമസിച്ചിരുന്നതായും അവിടെ യാതൊരു പീഡനങ്ങളും നടന്നിട്ടില്ലെന്നും അമ്മ വെളിപ്പെടുത്തി.
മകളുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢശക്തികള്‍ പ്രര്‍ത്തിക്കുന്നുണ്ടെന്നും മകളോടൊപ്പം 22 ദിവസം താനും ആര്‍ഷ വിദ്യാ സമാജത്തില്‍ താമസിച്ചിരുന്നു എന്നും അവര്‍ പറയുന്നു. യോഗയും ധ്യാനവുമാണവിടെ നടക്കുന്നത്. ശ്വേത ആരോപിക്കുന്നത് പോലെ പീഡനങ്ങളൊന്നും അവിടെ നടന്നിട്ടില്ലെന്നും മാതാവ് പറയുന്നു.
ഇനിയൊരു കുടുംബത്തിനും ഇത്തരമൊരു അവസ്ഥയുണ്ടാകരുതെന്നും.ഇതിലെ സത്യം മറനീക്കി പുറത്തുവരണമെന്നും ശ്വേതയുടെ അമ്മ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: