ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനെതിരേ നടത്തിയ പ്രസംഗത്തിനെ വിമര്‍ശിച്ച് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് രംഗത്ത്.
സുഷമയുടെ പ്രസംഗം അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞതാണ്. പാക്കിസ്ഥാനില്‍ ഭീകരവാദമുണ്ട്. എന്നാല്‍ ഇന്ത്യ ആരോപിക്കുന്നതുപോലെയില്ല. അടുത്തകാലത്ത് സാമ്പത്തിക, വിദേശ ബന്ധങ്ങളില്‍ വളര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യ അഹങ്കാരിയായി മറായിരിക്കുകയാണെന്നും ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നു.
പാകിസ്ഥാന് ഭീകരവാദം വളര്‍ത്തുന്നു എന്ന് എന്ത് അടിസ്ഥാനത്തിലാണ് ഇന്ത്യ പറയുന്നതെന്നും ഭീകരവാദം വളര്‍ത്തിയതുകൊണ്ട് എന്ത് നേട്ടമാണ് പാകിസ്ഥാന് കിട്ടുന്നതെന്നും ലേഖനത്തില്‍ ചോദിക്കുന്നു. പാകിസ്ഥാന് ഭീകരവാദം വളര്‍ത്തുന്നു എന്ന മുന്‍ വിധി മാറ്റി വെച്ച് അവര്‍ ഭീകരവാദത്തെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നത് കാണാന്‍ ശ്രമിക്കണമെന്നും പത്രം പറയുന്നു.
ചൈന ഭരിക്കുന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുളള പത്രമായ ഗ്ലോബല്‍ ടൈംസ്.പാകിസ്ഥാനോടുളള മതപരമായ സമീപനം ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ശക്തി ആകാനുളള ഇന്ത്യയുടെ ആഗ്രവുമായി ഒട്ടും യോജിച്ച് പോകുന്നിലെന്നും പത്രം പറയുന്നു.
ഇന്ത്യ ചൈനയെ പുച്ഛത്തോടെ കാണേണ്ട ആവശ്യം ഇല്ലെന്നും ദോക്ലാം പ്രശ്നം ഇന്ത്യ ഒരു പാംമായി കരുതണമെന്നും പറയുന്ന ലേഖനത്തില്‍.ഇന്ത്യ ചൈനയുമായി സൗഹൃദം ഉണ്ടാക്കണമെന്നും പാകിസ്ഥാനെ ബഹുമാനിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
പാക്കിസ്ഥാന് ഭീകരരെ കയറ്റി അയക്കുകയാണെന്നും ഇന്ത്യയെ ആക്രമിക്കുന്നത് ശീലമാക്കിയെന്നുമാണ് കഴിഞ്ഞയാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ സുഷമ പറഞ്ഞത്. ഇന്ത്യ ഗവേഷകരെയും ഡോക്ടര്‍മാരെയും എന്‍ജിനിയര്‍മാരെയും സൃഷ്ടിക്കുന്പോള് പാക്കിസ്ഥാന് ജിഹാദികളെ സൃഷ്ടിച്ചു. ഡോക്ടര്‍മാര്‍ ആളുകളെ മരണത്തില്‍നിന്നു രക്ഷിക്കുന്നു. ഭീകരര്‍ ആളുകളെ മരണത്തിലേക്ക് വിടുന്നു: അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: