ആസൂത്രിത മതപരിവര്‍ത്തനം എന്നത് ആരോപണങ്ങള്ക്കുപരിയായി യാഥാര്‍ത്ഥ്യമായി വന്നിരിക്കുന്നു. നിരന്തരമായ ബോധനങ്ങള്‍ വഴിയും മറ്റു മതതത്വങ്ങളെ ഇകഴ്ത്തിക്കാട്ടിയുമാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നത്.
സ്വന്തം മതത്തെക്കുറിച്ചുള്ള അറിവില്ലായ്മ മറ്റ് തത്വങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഇടയാക്കുന്നുണ്ട്. മതാചാരങ്ങള്‍ പാലിക്കുന്നതിന് കര്‍ശന നിഷ്കര്‍ഷയോ ചെറുപ്രായത്തിലുള്ള തത്വപഠനങ്ങളോ ഇല്ലാത്തതാണ് ഇതിന് കാരണം.
എല്ലാ മതങ്ങളും മനുഷ്യനന്മയെയാണ് കാംക്ഷിക്കുന്നത് എന്നാണ് പൊതുവെ പറയാറുള്ളത്. ഇത് മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നവരും മതവിശ്വാസം ഇല്ലാത്തവരും സാമാന്യേന പറയുന്ന കാര്യവുമാണ്. കേരളത്തില്‍ പൊതുവെ കണ്ടുവരുന്ന കാഴ്ച മതംമാറ്റപ്പെട്ടുന്നതും അന്യവിശ്വാസങ്ങള്‍ സ്വീകരിക്കുന്നതും ഭൂരിഭാഗവും യുവതികളാണ് എന്നതാണ്. സമപ്രായക്കാരായ പുരുഷന്മാരെ വലുതായൊന്നും സ്വാധീനിക്കാന്‍ മതങ്ങള്‍ക്കോ തത്വങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല.
കാരണം വളരെ ലളിതമാണ്. പ്രേമം നടിച്ചും വിവാഹ വാഗ്ദാനങ്ങള്‍ നല്‍കിയും മറ്റ് പ്രലോഭനങ്ങളില്‍ കുടുക്കിയുമാണ് ഈ മനഃപരിവര്ത്തനങ്ങളില് ഭൂരിഭാഗവും നടന്നിട്ടുള്ളത്. ഇത്തരം മതപരിവര്‍ത്തനങ്ങളുടെ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ്. പുറത്തുവന്നതിലും എത്രയോ ഏറെ സംഭവങ്ങള്‍ അറിയപ്പെടാതെയുണ്ട്. അപമാനഭാരത്താലും മറ്റ് കാരണങ്ങള്‍കൊണ്ടും ഇവ അരും അറിയുന്നില്ല.
പുരോഗമന ലിബറല്‍ ആശയങ്ങള്‍ ഏറെയുള്ള കേരളത്തില്‍പോലും പ്രത്യേക സമയത്തെ ആവേശത്തിന് വശംവദരായി മതപരിവര്‍ത്തനത്തിന് വിധേയമാകുന്നത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. വീടുവിട്ടിറങ്ങുന്ന പെണ്മക്കളെ മാതാപിതാക്കളും കുടുംബക്കാരും ചുറ്റുപാടുമുള്ള സ്വസമുദായവും അംഗീകരിക്കില്ല. ചുരുക്കം ചില ബന്ധങ്ങള്‍ മാത്രമെ ശുഭമായി തീരുന്നുള്ളൂ. മിക്ക ബന്ധങ്ങളും പൊരുത്ത പെടാനാവാതെ ദുരന്തപര്യവസായിയായി തീരുകയാണ് പതിവ്.
മതപരിവര്‍ത്തനം സാമൂഹികമായി വലിയൊരു പ്രശ്നമായി മാറുന്ന കാഴ്ചയാണ് നാം ദിനേന കാണുന്നത്. രക്ഷിതാക്കളും സര്‍ക്കാറും ക്ഷേമ കമ്മീഷനുകളും ഇത് രാഷ്ട്രീയ പ്രശ്നത്തിലുപരി സാമൂഹ്യ പ്രശ്നമായിക്കണ്ട് ജാഗ്രത പാലിക്കേണ്ടതുണ്ട്.
പ്രദീപ് കുമാര്‍ നാരായണന്,
കണ്ണൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: