യോഗക്ഷേമസഭയുടെ സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ സുരേഷ്ഗോപി എംപി നടത്തിയ പ്രസ്താവനയെക്കുറിച്ച് താങ്കളുടെ അഭിപ്രായം കണ്ടു. വളരെ നന്നായി. കേരള ജനതയെ ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് ഇപ്രകാരം തന്നെ പ്രസ്താവിക്കണം. കാരണം വോട്ടുബാങ്കുകള്‍ക്ക് പുറകെ പോയി എന്ത് ആഭാസവും കാണിക്കുന്നവര്‍ക്ക് വോട്ടുബാങ്കല്ലാത്ത ബ്രാഹ്മണരെ കാണുമ്പോള്‍ പുച്ഛം തോന്നും.
ബ്രാഹ്മണര്‍ സംഘടിക്കുമ്പോള്‍, അവര്‍ ഇന്ത്യന്‍ പൗരന് എന്ന നിലയില്‍ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുമ്പോള്‍ താങ്കള്‍ക്ക് പുച്ഛം തോന്നണം. എങ്കില്‍ മാത്രമേ താങ്കള്‍ കേരളജനതയെ ഭരിക്കുന്ന രാഷ്ട്രീയക്കാരനാകുകയുള്ളൂ. ബ്രാഹ്മണര്‍ ചാതുര്‍വര്‍ണ്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്ന് താങ്കള്‍ പറയുമ്പോള്‍ കേരളത്തിലെ താങ്കളുടെ സര്‍ക്കാര്‍ ബ്രാഹ്മണര്‍ക്കുവേണ്ടി എന്തൊക്കെ ആനുകൂല്യങ്ങള്‍ ചെയ്തുവെന്ന് പറയണം. ബ്രാഹ്മണരുടെ ഇന്നത്തെ അവസ്ഥ എന്തെന്ന് പഠിക്കണം.
ഉന്നത വിദ്യാഭ്യാസം നടത്തുന്നതിനും തൊഴില്‍ നേടുന്നതിനും സാധിക്കാതെ, സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാതെ, തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ പുറംതിരിഞ്ഞുനില്‍ക്കുമ്പോള്‍ അവകാശങ്ങള്‍ക്കുവേണ്ടി പോരാടും. അത് നൂറ്റാണ്ടുകള്ക്കുമുന്പ് നടന്നിരുന്ന ചാതുര്‍വര്‍ണ്യത്തിന്റെ തിരിച്ചുവരവാണെന്ന് പറയുന്ന താങ്കള്‍ എങ്ങനെ ഒരു സമൂഹത്തിന്റെ നേതാവാകും? അവശത അനുഭവിക്കുന്നവരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ഇടതുപക്ഷം. മുന്‍കാലങ്ങളില്‍ താങ്കളുടെ മുന്‍ഗാമികളുടെ അഭയസങ്കേതമായിരുന്നു കേരളത്തിലെ ബ്രാഹ്മണഗൃഹങ്ങള്‍ എന്ന് ഓര്‍ക്കുക.
വോട്ടിനുവേണ്ടി ഇതര മതനേതാക്കളുടെ പുറകെ സഞ്ചരിക്കുന്ന താങ്കള്‍ക്ക് ബ്രാഹ്മമണരെ ഇവിടത്തെ പൗരന്മാരായി കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ വേണ്ട. പക്ഷേ, പുച്ഛിക്കരുത്.വരുംകാലങ്ങളില്‍ ബ്രഹ്മണരെ സഹായിക്കുവാന്‍ തയ്യാറാകുന്നവര്ക്കൊപ്പം ഞങ്ങള്‍ ഉറച്ചുനില്‍ക്കും. അത് ആര്‍എസ്എസ് ആയാലും ബിജെപി ആയാലും മറ്റ് പാര്‍ട്ടികളായാലും. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന് പറഞ്ഞുനടന്ന താങ്കള്‍ അവകാശസംരക്ഷണത്തിന് ബ്രാഹ്മണര്‍ ഇതുപോലുള്ള എന്തെങ്കിലും മുദ്രാവാക്യം ഉയര്‍ത്തിയാല്‍ അതില്‍ അതിശയിക്കേണ്ടതില്ല. അത് താങ്കളെപ്പോലുള്ള നേതാക്കളുടെ കൊള്ളരുതായ്മകള്‍കൊണ്ട് മാത്രം സംഭവിച്ചതാണെന്ന് ഓര്‍ക്കുക.
എം.വി. സുബ്രഹ്മണ്യന് നമ്പൂതിരിജില്ലാ സെക്രട്ടറി, യോഗക്ഷേമസഭ, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: