യേശുദാസിന് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള അവിടത്തെ ക്ഷേത്രഭരണാധികാരികളുടെ പ്രഖ്യാപനം അഭിനന്ദനീയമാണ്. കാരണം ഗുരുവായൂരില്‍ ദര്‍ശനം നടത്തണമെന്ന ആഗ്രഹം വര്‍ഷങ്ങളായി മനസ്സില്‍കൊണ്ടു നടക്കുന്ന യേശുദാസിന് ഇതേവരെ അതിന് അവസരം ലഭിച്ചിട്ടില്ല.
ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ചും അവിടത്തെ ആരാധനാമൂര്‍ത്തിയായ ഉണ്ണിക്കണ്ണനെക്കുറിച്ചും ശ്രുതിമധുരമായ എണ്ണമറ്റ ഗാനങ്ങളും കീര്‍ത്തനങ്ങളും ആലപിച്ച് ആബാലവൃദ്ധം ജനങ്ങളെ ആനന്ദസാഗരത്തിലാറാടിക്കുകയും ശബരിമലയില്‍ പതിവായിപ്പോയി അയ്യപ്പദര്‍ശനം നടത്തുകയും ചെയ്യുന്ന ഈ മഹാഗായകനെ ഇപ്പോഴും അഹിന്ദുവായ കാരണത്താല്‍ ക്ഷേത്രത്തിനു പുറത്തുനിര്‍ത്തി സായുജ്യമടയുകയാണ് ക്ഷേത്രഭരണാധികാരികള്‍
അവരൊക്കെ കേള്‍ക്കട്ടെ ഈ ‘അഹിന്ദു’വിനെ പ്രവേശിപ്പിക്കാന്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നല്ലവരായ ഭരണാധികാരികളെടുത്ത ഈ സുപ്രധാനമായ പ്രഖ്യാപനം. ഇത് കേട്ടിട്ടെങ്കിലും അധികം വൈകാതെ തന്നെ ഗുരുവായൂര്‍ അമ്പലനടയും ഈ അനുഗൃഹീത ഗായകനുമുന്നില് തുറന്നുകൊടുക്കാന്‍ അവിടത്തെ ഭരണാധികാരികള്‍ക്കു തോന്നിക്കണമേ! കൃഷ്ണാ!
കണ്ണോളി സുനില്‍,
തേലപ്പിള്ളി, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: