അക്രമവാസനകള്കൊണ്ട് ലോകത്തെ ഭീഷണിപ്പെടുത്താന്‍ കൂടുതല്‍ ശ്രമിച്ചാല്‍ ഉത്തരകൊറിയയും അനുഭവിക്കേണ്ടി വരും. കടുത്ത ഉപരോധമാണ് ചൈന ഉത്തരകൊറിയയ്ക്കുമേല്‍ നടപ്പാക്കുന്നത്. ഒരര്‍ഥത്തില്‍ പഴയ മിത്രമായിരുന്ന ചൈനയുടെ വൈരുദ്ധ്യാത്മകമായ കാവ്യ നീതികൂടിയായിരിക്കാം ഇത്.
നേരത്തെ ഉത്തരകൊറിയയ്ക്ക് നല്ലബുദ്ധി ഉപദേശിച്ചുകൊടുക്കാന്‍ അമേരിക്ക ചൈനയോടു പറഞ്ഞിരുന്നു. അന്ന് അത് അവര്‍ കേട്ടില്ല. ഇപ്പോള്‍ അവര്‍ക്കും കൂടി പ്രശ്നമായിത്തീര്ന്നപ്പോഴാണ് നിരോധനത്തിന്റെ രൂപത്തില്‍ ചൈന പാഠം പഠിപ്പിക്കാന്‍ തുനിയുന്നത്.
ആണവ പരീക്ഷണങ്ങളുടെപേരില് ഐക്യരാഷ്ട്ര സഭ ഉത്തരകൊറിയയ്ക്കെതിരെ സെപ്റ്റംബര്‍11ന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് ചൈനയുടെ കര്‍ശന നടപടി. ചൈനയില്‍ വ്യവസായം നടത്തുന്ന ഉത്തരകൊറിയന്‍ കമ്പനികള്‍ ഇൗ വര്‍ഷം അവസാനത്തോടെ അടച്ചുപൂട്ടാനാണ് ചൈന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതുപോലെ ഉത്തരകൊറിയന്‍ പൗരത്തമുള്ളവര്ക്കു ഓഹരി പങ്കാളിത്തമുള്ള ചൈനാ കമ്പനികളും നിര്‍ത്തണം. ചൈനയിലെ ബാങ്കുകളോടും ഇനി ഉത്തര കൊറിയയുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രവര്‍ത്തനവും പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സഖ്യ കക്ഷി എന്നനിലയിലാണ് മുന്‍പ് ഉത്തര കൊറിയയുമായി ചൈന ബന്ധപ്പെട്ടിരുന്നത്. ഇതൊന്നും മാനിക്കാതെയാണ് ലോകത്തിനു തന്നെ വന്‍ ഭീഷണി ഉണ്ടാക്കുംവിധം ഉത്തര കൊറിയ നിരവധി പരീക്ഷണങ്ങള്‍ നടത്തിയത്. ഇതിപ്പോള്‍ വലിയ ആണവ പരീക്ഷണങ്ങള്‍ വരെയായി തുടര്‍ന്നു. അതിന്റെ കെടുതികള്‍ തങ്ങളും അനുഭവിക്കേണ്ടി വരുമെന്ന് ചൈനയ്ക്കും മനസിലായിത്തുടങ്ങി. ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ചൈനീസ് നിലപാട് ശക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: