മ്യാന്മര് എന്ന പഴയ ബര്‍മ്മയില്‍നിന്നുള്ള റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ കടന്നുകയറ്റം ഭാരതത്തിന് വലിയ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. അഞ്ചുവര്‍ഷമായി തുടങ്ങിയ കടന്നുകയറ്റം വഴി 40000 പേര് ഇവിടെ എത്തി എന്നാണ് പറയപ്പെടുന്നത്. അവരുടെ ജന്മനാടായ മ്യാന്മറില് അക്രമവും അട്ടിമറിയും നടത്തിയതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ ഇവരെ ആട്ടിയോടിക്കാന്‍ നിര്‍ബന്ധിതരായത്.
ഭീകരസംഘടകളുമായി ബന്ധമുള്ള ഏതാനും ചിലരുടെ ചെയ്തികളാണ് സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയൊരുസംഘം പലായനം ചെയ്യാന്‍ നിര്‍ബന്ധിതമായത്. ഒരു രാജ്യവും ഇവരെ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെങ്കിലും ലക്ഷക്കണക്കാനാളുകള്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ട്. അവിടെയും അവരുടെ ജീവിതം ദുരിതപൂര്‍ണമാണ്. മാനുഷിക പരിഗണനവച്ച് ഭാരത സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്തിക്കുന്നുണ്ട്. റോഹിങ്ക്യകള്‍ക്ക് അഭയവും സഹായവും നല്‍കണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പലായനം ചെയ്യപ്പെടുന്നവരെ സഹായിക്കുകയും അഭയം നല്‍കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. എന്നാല്‍ എല്ലാറ്റിനും ഉപരിയാണ് രാജ്യരക്ഷ.
അക്രമവും കൊലപാതകങ്ങളും ശീലമാക്കിയ ഒരുവിഭാഗത്തെ സഹാനുഭൂതിയോടെ സമീപിച്ചാല്‍ സംഭവിക്കാന്‍ പോകുന്നതെന്താണെന്ന് ഊഹിക്കാവുന്നതാണ്. അഹിംസയുടെ ദൈവമായ ശ്രീബുദ്ധന്റെ അനുയായികള്‍ക്കുപോലും ആയുധമേന്തേണ്ടിവന്ന സാഹചര്യം സൃഷ്ടിച്ചവരാണ് റോഹിങ്ക്യകള്‍. അവര്‍ക്കുവേണ്ടി രാജ്യത്തിന്റെ കവാടങ്ങള്‍ തുറന്നുവയ്ക്കണമെന്ന് വാദിക്കുന്നത് ആപല്‍ക്കരമാണ്. അറിഞ്ഞുകൊണ്ട് ആപത്ത് ക്ഷണിച്ചുവരുത്തേണ്ടതില്ല.
രാജ്യത്ത് ഇപ്പോള്‍തന്നെ അഭയാര്‍ത്ഥികളായി കഴിയുന്നവരുടെ ഔദ്യോഗിക കണക്ക് 14000 ആണ്. അവരെ തിരിച്ചയയ്ക്കുന്ന കാര്യത്തില്‍ മ്യാന്മറുമായി ഏകദേശധാരണയായിട്ടുണ്ട്. അതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയാണ് വേണ്ടത്. റോഹിങ്ക്യകള്‍ക്ക് അഭയം നല്‍കുന്നത് സുരക്ഷാ ഭീഷണിയാണെന്നാണ് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. റോഹിങ്ക്യന്‍ മുസ്ലിങ്ങളിലെ വലിയൊരു വിഭാഗത്തിന് ഭീകരബന്ധമുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഭീകരബന്ധമില്ലാത്തവര്ക്ക് സഹായം നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അവരെ അതിഥികളായി പരിഗണിച്ച് സ്വീകരിച്ചിരുത്തുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.
വിജയദശമിദിവസം ആര്‍എസ്എസ് സര്‍സംഘചാലക് നടത്തിയ പ്രഭാഷണത്തില്‍ റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റത്തെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടതിനെ വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. സംഘത്തെ സംബന്ധിച്ചിടത്തോളം രാജ്യമാണ് പ്രഥമപരിഗണന അര്‍ഹിക്കുന്നത്. മതം ഒന്നാമത്, ബാക്കിയെല്ലാം പിന്നീട് എന്ന നയം സംഘത്തിനില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നിനെയും സംഘം അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യുകയില്ല.
അതുകൊണ്ടുതന്നെ സര്‍സംഘ ചാലകിന്റെ നിര്‍ദ്ദേശം ദേശസ്നേഹികളെല്ലാം ആവേശത്തോടെയാണ് വീക്ഷിക്കുന്നത്. രാജ്യം ഛിന്നഭിന്നമായാലും തങ്ങളുടെ സങ്കുചിത താല്പര്യങ്ങള് സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്നവര്ക്ക് മോഹന്‍ജി ഭാഗവതിന്റെ അഭിപ്രായം അംഗീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകാം. അത് രാജ്യസ്നേഹികള്‍ ഗൗനിക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: