കണ്ണൂര്‍: ജിഹാദി ചുവപ്പ് ഭീകരതയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ രണ്ടാം ദിവസം പ്രവര്‍ത്തകര്‍ക്ക് ആവേശമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ധനകാര്യ സഹമന്ത്രി രാജീവ് പ്രസാദ് ശുക്ലയും. രാവിലെ ഒന്‍പത് മണിയോടെ ജാഥ ആരംഭിക്കുന്ന കണ്ണൂര്‍ കീച്ചേരിയിലെത്തിച്ചേര്ന്ന യോഗി ആദിത്യനാഥിനെ കുമ്മനം രാജശേഖരന്, പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്, എം.ടി.രമേശ്, പി.ശ്രീധരന്‍പിള്ള തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.
ജനനായകനെ ഹര്‍ഷാരവത്തോടെയാണ് നേതാക്കളും പ്രവര്‍ത്തകരും എതിരേറ്റത്. രണ്ടാം ദിവസത്തെ യാത്രയില്‍ പങ്കെടുക്കാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്. യാത്രകടന്ന് പോകുന്ന പതിനഞ്ച് കിലോമീറ്റര്‍ ദൂരം നേതാക്കളെയും പ്രവര്‍ത്തകരെയും സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി വൈകുന്നേം ആറു മണിയോടെ ജനരക്ഷായാത്ര കണ്ണൂരില്‍ സമാപിക്കും.
പ്രവര്‍ത്തകരോടൊപ്പം യാത്രയില്‍ അണിചേരുന്ന യോഗി ആദിത്യനാഥും കേന്ദ്ര ധനകാര്യ സഹമന്ത്രി രാജീവ് പ്രസാദ് ശുക്ലയും വൈകുന്നേരം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ചൊവ്വാഴ്ച രാവിലെ പയ്യന്നൂരില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ഉദ്ഘാടനം ചെയ്ത യാത്ര വൈകുന്നേരം പിലാത്തറയില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: