കണ്ണുർ: ചെങ്കോട്ടകളെ കാവിയണിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രയാണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജിഹാദി ചുവപ്പ് ഭീകരതയ്ക്കെക്കെതിരെയുള്ള ജന രക്ഷായാത്രയിൽ കീച്ചേരിയിൽ നിന്നാണ് യോഗി ആദിത്യനാഥ് അണിചേർന്നത്.
കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല, റിച്ചാര്‍ഡ് ഹേ എം.പി, മറ്റ് സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. അഭിപ്രായ-പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കീച്ചേരി, കല്യാശ്ശേരി തുടങ്ങിയ ഇടതു കോട്ടകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിപ്പിച്ചു കൊണ്ടായിരുന്നു യാത്രയിൽ ആയിരങ്ങൾ അണിനിരന്നത്. ഇ.കെ നായനാർ, ഇ.എം.എസ് ഉൾപ്പെടെയുള്ള ഒന്നിലധികം ഇടത് മുഖ്യമന്ത്രിമാരെ സമ്മാനിച്ച കല്യാശേരിയുടെ മണ്ണ് യാത്രയെ ഇരുകൈകളും നീട്ടി ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.
എം പി സുരേഷ് ഗോപി, ബി ജെ പി നേതാക്കളായ എം ടി രമേശ്, പി.കെ കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണണൻ, സി കെ പത്മനാഭൻ, പ്രമീള സി നായക്, കെ രജിത്ത്, പി.സത്യപ്രകാശ്, കെ.കെ വിനോദ് കുമാർ, വി.മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
Posted by BJP Keralam on Tuesday, October 3, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: