കണ്ണൂര്‍: സിപിഎം ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയ പിണറായിയിലെ സ്വര്‍ഗീയ ഉത്തമന്റെയും മകന് രമിത്തിന്റെയും വീട് കുമ്മനം രാജശേഖരനുള്‍പ്പടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി രമിത്തിന്റെ അമ്മ നാരായിണിയുടെ പാദങ്ങള്‍ തൊട്ട് നമസ്കരിച്ചാണ് കുമ്മനവും ബിജെപി ദേശീയ സെക്രട്ടറി അരുണ്സിങ്ങുമുള്പ്പടെയുള്ള നേതാക്കള്‍ സംസാരിച്ച് തുടങ്ങിയത്.
തന്റെ ഭര്‍ത്താവിനെയും മകനെയും കൊലപ്പെടുത്തിയത് ഒരേ ശക്തികളാണെന്നും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷവാങ്ങിക്കൊടുക്കണമെന്നും നാരായണി അരുണ്‍ സിംഗിനോടാവശ്യപ്പെട്ടു.
ഒരേ ശക്തികള്‍ തന്നെ അച്ഛനെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത് ഭാരതത്തില്‍ തന്നെ അപൂര്‍വ്വമാണെന്ന് അരുണ്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അച്ഛനെ ഇല്ലാതാക്കിയവര്‍ ഒരു ദശകം കഴിഞ്ഞാണ് മകനെ ഇല്ലാതാക്കിയത്. പിണറായി ദൈവത്തെയെങ്കിലും ഭയക്കണമെന്നും അദ്ദേഹം പറഞ്ഞു. എംപിമാരായ നളിന്‍കുമാര്‍ കട്ടീല്‍, റിച്ചാര്‍ഡ് ഹെ, ദേശീയ വക്താവ് ശങ്കര്‍ ശാസ്ത്രി, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: