തൃശൂര്‍ : മതിയായ സുരക്ഷയില്ലാതെ എ ടി എമ്മുകള്‍. പലയിടങ്ങളിലും സെക്യൂരിറ്റിപോലുമില്ലതെയാണ് കൗണ്ടറുകള്‍.
തിരുവനന്തപുരത്തെ എടിഎം കവര്‍ച്ചയെത്തുടര്‍ന്ന് ജില്ലയിലെ എടിഎം കൗണ്ടറുകളില്‍ സുരക്ഷ ശക്തമാക്കണമെന്ന പോലീസ് നിര്‍ദ്ദേശം ബാങ്കുകള്‍ നടപ്പാക്കുന്നില്ല. സുരക്ഷ ഒരുക്കുന്നതില്‍ ബാങ്കുകള്‍ നിസഹകരണമാണ് പുലര്‍ത്തുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ആക്ഷേപം ഉന്നയിക്കുന്നു.
തിരുവനന്തപുരത്തും ജില്ലയിലെ പല സ്ഥലങ്ങളിലും എടിഎമ്മുകളില്‍ മോഷണം നടന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ അതത് എടിഎമ്മുകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പല ബാങ്കുകളും എടിഎമ്മുകളില്‍ സുരക്ഷ ഒരുക്കിയിരുന്നില്ല. എടിഎമ്മുകളില്‍ മോഷണമുണ്ടായപ്പോള്‍ ഡിജിപി എല്ലാജില്ലയിലെയും മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും എടിഎം സുരക്ഷ സംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.
സ്റ്റേഷന് പരിധിയിലുള്ള കൗണ്ടറുകളുടെ ലിസ്റ്റ് തയ്യാറാക്കി സുരക്ഷാ ക്രമീകരണം ആവശ്യമായ കൗണ്ടറുകളെക്കുറിച്ച് ബാങ്കുകളെ അറിയിക്കമെന്നായിരുന്നു നിര്‍ദ്ദേശം.
മുഴുവന്‍ എടിഎമ്മുകളിലും സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്ന നിര്‍ദ്ദേശമായിരുന്നു മുഖ്യമായി നല്‍കിയിരുന്നത്. ചില ബാങ്കുകളുടെ എടിഎം കൗണ്ടറുകളുടെയും ഡോറുകളുടെ ലോക്ക് പോലും തകര്‍ന്നുകിടക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ട കൗണ്ടറുകളില്‍ രാത്രിസമയങ്ങളില്‍ ആവശ്യമായ ലൈറ്റ് സൗകര്യം പോലും ഒരുക്കാന്‍ ബാങ്കുകള്‍ തയ്യാറായിട്ടില്ല.
പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് ബാങ്കുകള്‍ എടിഎം കൗണ്ടറുകളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ പരിശോധിക്കുക മാത്രമാണ് ബാങ്കുകള്‍ ചെയ്തത്.
നിരീക്ഷണ കാമറകള്‍ കൊണ്ട് മാത്രം മോഷ്ടാക്കളില്‍ നിന്ന് കൗണ്ടറുകള്‍ക്ക് ആവശ്യമായ സുരക്ഷ നല്കാന് കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.
കൗണ്ടറുകളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ ദിവസേന പരിശോധിക്കാത്തതിനാല്‍ മോഷണം നടന്നാല്‍ പോലും ദിവസങ്ങള്‍ കഴിഞ്ഞാലെ അറിയാന്‍ കഴിയുകയുള്ളു.
കാമറ തകരാറിലാണോയെന്നുപോലും അറിയാന്‍ കഴിയില്ല. വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന കാരണം പറഞ്ഞാണ് പല ബാങ്കുകളും കൗണ്ടറുകളില്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നതില്‍ മടികാണിക്കുന്നത്. ചില ബാങ്കുകള്‍ക്ക് അവരുടേതായ സുരക്ഷാജീവനക്കാരുണ്ട്.
എന്നാലും പലപ്പോഴും ഇവര്‍ ആശ്രയിക്കുന്നത് സ്വകാര്യ ഏജന്‍സികളെയാണ്. പലയിടങ്ങളിലും ഒന്നില്‍കൂടുതല്‍ മെഷീനുകള്‍ ഉള്ളതും ഇവയില്‍ത്തന്നെ പണം നിക്ഷേപിക്കുന്നതിനും ആവശ്യമായ മെഷീനുകള്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ കയറുന്നതും കൂടുതല്‍ തുക പിന്‍വലിക്കുവാന്‍ എത്തുന്നവരെ ആശങ്കയിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: