കോഴിക്കോട്: ബിജെപി സം സ്ഥാന അദ്ധ്യക്ഷന്‍ കു മ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രക്ക് ഇന്ന് ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. വടകര, കൊയിലാണ്ടി, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ നടക്കും. കോഴിക്കോട് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഉദ്ഘാടനം ചെയ്യും.
അഴിയൂരില്‍ രാവിലെ ഒമ്പതിന് ബിജെപി ജില്ലാ അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന് ജാഥാനായകന് കുമ്മനം രാജശേഖനെ ഷാള്‍ അണിയിക്കും. മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ആരതിയുഴിഞ്ഞ് ജാഥയെ സ്വീകരിക്കും. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബൈക്ക് റാലിയോടെ വടകര പൊതുസമ്മേളന നഗരിയിലേക്ക് യാത്ര നീങ്ങും. 10 മണിക്ക് പുതിയ സ്റ്റാന്റില്‍ നടക്കുന്ന സമ്മേളനം ന്യൂനപക്ഷ മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ അബ്ദുല്‍ റഷീദ് അന്‍സാരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് സംസാരിക്കും.
കൊയിലാണ്ടിയില്‍ 12 മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ സി.ടി. മനോജ് നഗറില്‍ നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര മന്ത്രി കെ. സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സംസാരിക്കും.
കോഴിക്കോട്ട് മുതലക്കുളത്ത് മൂന്നുമണിക്ക് സാംസ ്കാരിക പരിപാടികള്‍ക്ക് തുടക്കമാവും. പ്രദര്‍ശിനിയില്‍ കൊല്ലപ്പെട്ട ജയകൃഷ്ണന് മാസ്റ്ററുടെ ശില്പം നിര്‍മ്മിക്കും. ശില്പി സുമിതാണ് ശില്പനിര്മാണം . മനോജ് മനയിലിന്റെ കവിതയുടെ പശ്ചാത്തലത്തില്‍ സുരേഷ്ബുദ്ധയും ചിത്രം വരക്കും. പ്രമുഖ കാര്ട്ടൂണിസ്റ്റുകല് കാര്‍ട്ടൂണ്‍ വരയ്ക്കും. നാലര മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ജില്ലാ അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിക്കും. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ് ബാബു സംസാരിക്കും. തുടര്‍ന്ന് സംസ്ഥാന ദേശീയ നേതാക്കള്‍ സംസാരിക്കും.
മൂന്നു മണിക്ക് എലത്തൂര്‍ ചെട്ടികുളത്ത് നിന്ന് പദയാത്രയായി ജനരക്ഷായാത്ര നഗരത്തിലെ സ്വീകരണ കേന്ദ്രത്തിലേക്ക് നീങ്ങും. മുതലക്കുളം മാറാട് സ്മൃതി നഗറില്‍ ബലിദാനികളുടെ ഛായാചിത്രങ്ങള്‍ക്ക് മുമ്പില്‍ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് പുഷ്പാഞ്ജലി അര്‍പ്പിക്കും. ബലിദാനികളുടെ കുടുംബംഗങ്ങളുമായി കേന്ദ്ര മന്ത്രി സംസാരിക്കും. തുടര്‍ന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കയര്‍ബോര്‍ഡ് വൈസ് ചെയര്മാന് സി.കെ. പത്മനാഭന് സംസാരിക്കും.
നിയോജകമണ്ഡലം നേതാക്കള്‍ ജാഥാനായകനെ ഹാരാര്‍പ്പണം ചെയ്യും. തുടര്‍ന്ന് കുമ്മനം രാജശേഖരന് മറുപടി പ്രസംഗം നടത്തും. പി. ജിജേന്ദ്രന്‍ സ്വാഗതവും ബാലസോമന്‍ നന്ദിയും പറയും. സ്വീകരണ സമ്മേളനം വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് പറഞ്ഞു. നാളെ ജാഥ മലപ്പുറം ജില്ലയിലേക്ക് നീങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: