എംഎം മണിയെപ്പോലെ എംഎം മണി മാത്രമേയുള്ളൂവെന്നായിരുന്നു പലരും കരുതീത്.പക്ഷേ സിപിഎമ്മില്‍ ഇനിയും മണിമാരുണ്ടെന്നു മനസിലായി. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മണ്ടത്തരത്തിനു മണിയുമായി മത്സരിക്കുകയാണ്. അല്ലെങ്കില്‍ അമിത് ഷാ ആട് ഇല കടിക്കും പോലെയാണെന്നും മുരളി മനോഹര്‍ ജോഷി വിവാഹിതനാണെന്നുമൊക്കെ പറയില്ലല്ലോ. മണിയുടെ കാര്യം സഹിക്കാം. മൂപ്പര്‍ക്കു വിവരമോ വിദ്യാഭ്യാസമോ ഇല്ല.വായില്‍ തോന്നുന്നതു കോതയ്ക്കു പാട്ടുപോലെയാണ് ആശാന്റെ കാര്യം. അതു തന്നെയാണല്ലോ കക്ഷിയെ മന്ത്രിയാക്കാന്‍ പിണറായി യോഗ്യതയായി കണ്ടതും.
കോടിയേരിയുടെ കാര്യം അങ്ങനെയല്ലല്ലോ.പാര്‍ട്ടി സെക്രട്ടറി. പ്രവര്‍ത്തകരെ നയിക്കേണ്ട ആള്.മാതൃക.ഇതൊക്കെയാണെന്നാണ് വെപ്പ്. സ്ക്കൂളിലും കോളേജിലും പഠിച്ചയാള്‍. പക്ഷേ പാര്‍ട്ടി എതിരാളികളെ വിമര്‍ശിക്കാന്‍ മണിയെക്കാള്‍ മണ്ടനായി ഓരോന്നു വിളിച്ചു പറഞ്ഞാല്‍ എന്തു ചെയ്യും. സാധാരണ പ്രവര്‍ത്തകരെക്കാളും അന്യായമായി വിഡ്ഢിത്തം പുലമ്പിയാണ് സിപിഎം പാര്‍ട്ടി സെക്രട്ടറി ആളാകുന്നത്. സിപിഎം ഉള്ള സംസ്ഥാനങ്ങളില്‍ ബിജെപി വളരില്ലെന്ന്!അതായിരിക്കും സിപിഎം ചെങ്കോട്ടകളെ മുറിച്ചു മടക്കി ബിജെപി ജനരക്ഷാ യാത്ര കണ്ണൂരില്‍ കടന്നുപോകുന്നത്.
സത്യത്തില്‍ ജനരക്ഷാ യാത്രയുടെ ആളിരമ്പവും ശക്തിയും ജാഥ ഉന്നയിക്കുന്ന പ്രശ്നവും കണ്ടുംകേട്ടുമുള്ള വെറളിയാണ് കോടിയേരിയെക്കൊണ്ട് ഇതൊക്ക പറയിപ്പിക്കുന്നതെന്ന് ആര്‍ക്കാണ് മനസിലാകാത്തത്. ഒരു രാഷ്ട്രീയ മാറ്റത്തിനു വേദിയൊരുക്കുന്ന ശക്തി ജാഥയ്ക്കുണ്ടെന്നു കോടിയേരി മനസിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇങ്ങനെയാണെങ്കില്‍ ജാഥ 17ന് തിരുവനന്തപുരത്തെത്തുമ്പോള്‍ എന്തൊക്കെയായിരിക്കും കോടിയേരി വിളിച്ചു പറയുക!
പ്രതികരിക്കാൻ ഇവിടെ എഴുതുക: