വേങ്ങര: കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തിലെന്ന് കേന്ദ്രമന്ത്രി ആര്.കെ.സിംങ്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രക്ക് വേങ്ങരയില്‍ നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെ അനുസരിക്കുന്നവര്‍ക്ക് മാത്രമേ കേരളത്തില്‍ ജീവിക്കാനാകൂ. സര്‍ക്കാര്‍ പദ്ധതികള്‍ വരെ പാര്‍ട്ടി സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാനുള്ള അടിസ്ഥാന യോഗ്യത കമ്മ്യൂണിസ്റ്റുകാരനായിരിക്കുകയെന്നതാണ്.
ഇത്തരം ഏകാധിപത്യ രീതികളാണ് കമ്മ്യൂണിസത്തെ ക്ഷയിപ്പിച്ചത്. റഷ്യ കമ്മ്യൂണിസത്തെ തൂത്തെറിഞ്ഞു. ചൈനയും പതിയെ പതിയെ റഷ്യയുടെ പാത പിന്തുടരുകയാണ്. പിന്നെ ലോകത്ത് ആകെയുള്ളത് ഇന്ത്യയിലാണ്, അതും മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം. വൈകാതെ ഇന്ത്യയില്‍ നിന്നും കമ്മ്യൂണിസം അപ്രത്യക്ഷമാകും. കൊലപാതകം മുഖമുദ്രയാക്കിയ കമ്മ്യൂണിസത്തെ ഉന്മൂലനം ചെയ്യാന്‍ ശക്തമായ സമരം അനിവാര്യമാണ്. അതിന്റെ ഭാഗമായാണ് ബിജെപി ജനരക്ഷയാത്ര സംഘടിപ്പിക്കുന്നത്.
സ്വതന്ത്രമായി ചിന്തിക്കാനും ഇഷ്ടമുള്ളത് വിശ്വസിക്കാനുമുള്ള അവകാശത്തിനായി ജനങ്ങള്‍ പോരാടണം. അതിനായി രാജ്യവും കേന്ദ്രസര്‍ക്കാരും ജനങ്ങള്‍ക്കൊപ്പമുണ്ട്. കമ്മ്യൂണസമെന്ന കാലഹരണപ്പെട്ട ആശയത്തെ തൂത്തെറിഞ്ഞ് കേരളത്തെ വീണ്ടെടുക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ബിജെപി ദേശീയ കൗണ്‍സിലംഗം പി.ടി.ആലിഹാജി അദ്ധ്യക്ഷനായി. ദേശീയവക്താവ് ഷാനാവാസ് ഹുസൈന്, കുമ്മനം രാജശേഖരന്, മേഖലാ പ്രസിഡന്റ് വി.വി.രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: