പാലക്കാട്: ജനരക്ഷായാത്ര ഇന്ന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കുകയാണ്. മുണ്ടൂര്‍ വഴി പട്ടാമ്പിയിലെത്തി അവിടെ പൊതു സമ്മേളനം നടക്കും. വൈകുന്നേരം 5.30 ന് പാലക്കാട്ടാണ് രണ്ടാമത്തെ പൊതു സമ്മേളനം.
കൊലപാതക രാഷ്ട്രീയത്തിന് പുതിയ മാനം നല്കി സിപിഎം ചരിത്രം തിരുത്തിയ പാലക്കാട് ജനരക്ഷായാത്ര എത്തുമ്പോള്‍ അതൊരു ആവേശകടലായി മാറും. സംസ്ഥാനത്ത് അറുപതുകളില്‍ തുടങ്ങിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ വെട്ടും കുത്തും ബോംബേറുമായിരുന്നെങ്കില് സ്ത്രീയെ പച്ചയോടെ ചുട്ടുകൊല്ലുന്ന ഒരു പുതിയ സംഭവവികാസത്തിന് പാലക്കാട്ട് തുടക്കം കുറിച്ചിരിക്കുകയാണ്.
സിപിഎം അധികാരത്തില്‍ വന്നപ്പോഴെല്ലാം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ കൊലക്കത്തിക്കിരയാക്കിയിരുന്നു. അതിപ്പോഴും മറ്റൊരുരീതിയില്‍ തുടരുന്നു. ചുവപ്പുകോട്ടയില്‍ വിള്ളല്വീഴ്ത്തിക്കൊണ്ട് പാലക്കാട് ജില്ലയില്‍ ബിജെപിക്കുണ്ടായ മുന്നേറ്റത്തില്‍ സിപിഎമ്മിനുണ്ടായ തളര്‍ച്ച ചെറുതൊന്നുമല്ല. ഇത് സിപിഎമ്മിനെ അക്രമരാഷ്ട്രീയത്തിലേക്ക് നയിച്ചു. സിപിഎം അക്രമത്തില്‍ ഇതുവരെ 17പേരാണ് പാലക്കാട് കൊല്ലപ്പെട്ടത്.
അല്പകാലത്തെ വിടവിനുശേഷം 87 ല്‍ കഞ്ചിക്കോട്ട് മണികണ്ഠന്, രാധാകൃഷ്ണന്, രംഗനാഥന് എന്നീ ബിഎംഎസ് പ്രവര്‍ത്തകരെ കൊലക്കത്തിക്കിരയാക്കികൊണ്ടാണ് വീണ്ടും ഇവരുടെ അക്രമതാണ്ഡവം തുടങ്ങിയത്.
രണ്ടുകുട്ടികളുടെ അമ്മയായ വിമല(45) 2017 ജനുവരി 16ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടു.മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ പകുതിവെന്ത ശരീരവുമായാണ് വിമലയുടെ ഭര്‍ത്താവ് കണ്ണന് ജീവിതത്തിലേക്ക് തിരികെ വന്നത്.
കഞ്ചിക്കോട് സംഘപരിവാര്‍ സംഘടനകളുടെ വളര്‍ച്ച വിപുലമായതോടെ അസഹിഷ്ണുത പൂണ്ട സിപിഎം, സിഐടിയുക്കാര്‍ ബോധപൂര്‍വ്വം അക്രമം അഴിച്ചുവിടുകയായിരുന്നു.
ഏറ്റവുമൊടുവിലായി രാധാകൃഷ്ണനും ചടയന്‍കലായില്‍ കണ്ണന്റെ ഭാര്യ വിമലയും അസഹിഷ്ണുതാരാഷ്ട്രീയത്തിന്റെ ബലിയാടുകളായി. കനല്‍പാതയിലൂടെയുള്ള ദേശസ്നേഹികളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ഗതിവേഗം നല്കുന്ന ഊര്ജ്ജദായിനിയാകും ജനരക്ഷായാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: