ദിലീപിനെ അറസ്റ്റുചെയ്തത നാള് മുതല്‍ അപഹാസ്യമായ ചാനല്‍ ചര്‍ച്ചകളാണ് മിക്കവാറും കണ്ടും കേട്ടും കൊണ്ടിരുന്നത്. ഈ നടന് ജാമ്യം ലഭിച്ചിട്ടും ചര്‍ച്ച അവസാനിച്ചില്ല. പ്രത്യേകിച്ചും പ്രമുഖ ചാനലുകളിലെ അവതാരകര്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. ഇതില്‍ എല്ലാ പ്രേക്ഷകര്‍ക്കും വലിയ താല്‍പ്പര്യമൊന്നുമില്ല. ഇത് ദിലീപിനോടുള്ള അനുഭാവമല്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നുതന്നെയാണ് ജനങ്ങളുടെ ആഗ്രഹം. ഈ വിഷയത്തില്‍ കോടതികളെയാണ് ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസവും.
ഈ സംഭവത്തെക്കുറിച്ച് ജന്മഭൂമിയടക്കമുള്ള പത്രങ്ങള്‍ നിഷ്പക്ഷമായ വാര്‍ത്തകള്‍ അനുവാചകര്‍ക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ ചാനല്‍ ചര്‍ച്ചകളില്‍ ഈ നിഷ്പക്ഷത കാണിച്ചിട്ടില്ല. ടിവിയിലൂടെ അനുദിനമുള്ള വാര്‍ത്തകള്‍ പൊടുന്നനെ അറിയാനുള്ള താല്പര്യം പ്രേക്ഷകര്‍ക്കുണ്ട്, അതൊരു അവകാശവുമാണല്ലോ. എന്നിരുന്നാലും കോടതികളിലിരിക്കുന്ന കേസുകളെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചകള്‍ക്ക് നിയമംമൂലം നിയന്ത്രണം കൊണ്ടുവരണം. ചാനലുകളിലെ അവതാരകര്‍ ന്യായാധിപന്മാരാകേണ്ട.
മുന്‍പ് ഒരു പ്രമുഖ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേരെ അവതാരകന് ധിക്കാരത്തോടെ മോശമായി സംസാരിച്ചത് കേട്ട ഓര്‍മ്മ ഇന്നുമുണ്ട്. മാന്യനായ പ്രയാര്‍ തിരിച്ച് ഒന്നും പറഞ്ഞതുമില്ല. ദിലീപിനെ അറസ്റ്റ് ചെയ്ത രണ്ടാം ദിവസം രാത്രിയിലെ ചര്‍ച്ചയില്‍ ഒരു പ്രേക്ഷകന് പ്രിയ നടന് (ദിലീപ്) എന്ന് പറഞ്ഞപ്പോള്‍ അവതാരകന് കയര്‍ത്തു. ‘ങാ ഇനി അങ്ങനെയൊന്നും പറയേണ്ട പ്രിയമൊക്കെ തീര്‍ന്നെന്ന്.’
മോഹന്‍ലാല്‍ ഇനി ബ്ലോഗ് എഴുത്ത് നിര്‍ത്തണമെന്നും, ഇനി അതൊന്നും ചെലവാകില്ലെന്നും മറ്റും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ അസാമാന്യ കഴിവുകള്‍ക്കുള്ള അംഗീകാരത്തെ ഒരവതാരകന്‍ തെറ്റായി വിലയിരുത്തിയത് ജനങ്ങളും ചലച്ചിത്രരംഗവും ഒരിക്കലും ഉള്‍ക്കൊള്ളുകയില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള സമൂഹം നല്ല ഒരംഗീകാരം നല്‍കുന്നുണ്ട്. ദൃശ്യമാധ്യമങ്ങളിലെ ചിലരുടെ ഔചിത്യമില്ലാത്ത ഇടപെടലുകള്‍ക്ക് നിരവധി ഉദാരഹണങ്ങളുമുണ്ട്. അതുകൊണ്ടാണ് കോടതികളിലുള്ള കേസുകളിലെ ചാനല്‍ ചര്‍ച്ചകള്‍ക്ക് കര്‍ശനനിയന്ത്രണം ഭാവിയില്‍ ഉണ്ടാവണമെന്ന ആവശ്യം ഉയരുന്നത്.
ബി. സുഗതന്,
ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: