അലക്സാന്‍ഡ്രിയ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് ആഫ്രിക്കന്‍ മേഖലയില്‍ ഈജിപ്റ്റ് യോഗ്യത നേടി. കഴിഞ്ഞ ദിവസം യോഗ്യത നേടിയ നൈജീരിയയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ് ഈജിപ്റ്റ്.
മൂന്നാം റൗണ്ടിലെ നിര്‍ണായക പോരാട്ടത്തില്‍ ഗ്രൂപ്പ് ഇയില്‍ കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഈജിപ്റ്റ് 1990നുശേഷം ആദ്യമായി യോഗ്യത സ്വന്തമാക്കിയത്. ഒരു കളി ബാക്കിനില്‍ക്കേയാണ് ഈജിപ്റ്റ് റഷ്യന്‍ ടിക്കറ്റ് നേടിയത്. ലിവര്‍പൂള്‍ താരമായ മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോളാണ് കോംഗോക്കെതിരെ വിജയം നേടിക്കൊടുത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 63-ാം മിനിറ്റിലും പരിക്കുസമയത്തിന്റെ അഞ്ചാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമായിരുന്നു സലാഹിന്റെ ഗോളുകള്‍. 88-ാം മിനിറ്റില്‍ ബൗക മൗടു കോംഗായുടെ ആശ്വാസ ഗോള്‍ നേടി.
ലോകകപ്പിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് അവര്‍ ഫൈനല്‍ റൗണ്ടിലേക്ക് ടിക്കറ്റ് സ്വന്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: