കഞ്ചിക്കോട്: രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ ആള്‍ക്കാരെ ചുട്ടുകൊല്ലുന്ന സംഭവം കേരളത്തില്‍ മാത്രമേ ഉള്ളൂവെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. സിപിഎമ്മിന്റെ ഈ അക്രമ സ്വഭാവം അധികകാലം വച്ചു പൊറുപ്പിക്കാനാകില്ലന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കഞ്ചിക്കോട്ട് സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട വിമലയുടേയും രാധാകൃഷ്ണന്റേയും വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗും ഒപ്പമുണ്ടായിരുന്നു.
കൊലപാതകം നടന്ന് ഒരു വര്‍ഷമായിട്ടും പ്രതികളെ ഇതുവരെ പിടികൂടാത്തത് ഉന്നത സ്വാധീനം മൂലമാണെന്ന് മരിച്ച രാധാകൃഷ്ണന്റെ ഭാര്യ സരിത, വിമലയുടെ ഭര്‍ത്താവ് കണ്ണന് എന്നിവര്‍ പറഞ്ഞു. രാധാകൃഷ്ണന്റെയും വിമലയുടേയും മരണമൊഴി ഉണ്ടായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. അറസ്റ്റിലായവര്‍ ഉടന്‍ തന്നെ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. കേസിലെ പ്രധാന പ്രതികളിലൊരാള്‍ ഇപ്പോഴും കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയിച്ചിട്ടും പോലീസ് ഗൗരവത്തിലെടുക്കുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും അവര്‍ പരാതിപ്പെട്ടു. കുടുംബത്തെ കഴിയും വിധം സഹായിക്കുമെന്ന് ചൗഹാന് ഉറപ്പുനല്‍കി.
വിമലയുടേയും രാധാകൃഷ്ണന്റേയും മക്കളായ അശ്വതി, അക്ഷയ, അശ്വിന് എന്നിവരെ മന്ത്രി ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചു. വീടിനു മുന്നില്‍ ഒരുക്കിയ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മന്ത്രിമാര്‍ വീട്ടിലേക്ക് കയറിയത്. ജാഥാ നായകന് കുമ്മനം രാജശേഖരന്, വി മുരളീധരന്, എംടി രമേശ്, എന്‍ ശിവരാജന്, സി കൃഷ്ണകുമാര്‍, ഇ കൃഷ്ണദാസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
കേരള സര്‍ക്കാര്‍ നിലവാരമില്ലാത്ത വാഹനം വിട്ടു നല്കിയതിനെപ്പറ്റിയുള്ള ചോദ്യത്തിന് അക്കാര്യത്തിലല്ല കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളിലാണ് സങ്കടവും ദ്യേഷ്യവും ഉള്ളതെന്നായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ മറുപടി. തമിഴ്നാട് സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തിലാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. ഇതേപ്പറ്റി ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: