കൊട്ടാരക്കര: കൊല്ലം ചെങ്കോട്ട പാതയില്‍ കൂടി ഇന്നലെ ട്രെയിന്‍ പരീക്ഷണഓട്ടം നടത്തി കൂകിപ്പാഞ്ഞു. ഈ ആവശ്യത്തിന് വേണ്ടിയാണ് കൊടിക്കുന്നിലിന്റെ സമര നാടകം ഇന്ന് കൊട്ടാരക്കരയില്‍ അരങ്ങേറുന്നത്.
ഈ മാസം അവസാനത്തോടെ പരീക്ഷണ ഓട്ടം നടത്തുമെന്നായിരുന്നു ആദ്യം റയില്‍വേ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. അതിനുശേഷം നവംബര്‍ അവസാനത്തോടെ പാത കമ്മീഷന് ചെയ്യാനുമായിരുന്നു തീരുമാനം .ഈ തീരുമാനം അറിഞ്ഞാണ് കൊടിക്കുന്നില്‍ ഉപവാസം പ്രഖ്യാപിച്ചത്.
തന്റെ സമരത്തിന്റെ ഭാഗമായാണ് ഇതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ കൊടിക്കുന്നിലിന്റെ സമരത്തിന് തലേന്ന് തന്നെ ട്രയിന്‍ ഇടമണ്‍ മുതല്‍ ആര്യങ്കാവ് വരെ പരീക്ഷണഓട്ടം നടത്തിയതോടെ സമരം നനഞ്ഞ പടക്കമായെന്ന് മാത്രമല്ല നാട്ടുകാരുടെ പരിഹാസത്തിനും പാത്രമായിരിക്കുകയാണ്. കോണ്‍ഗ്രസില്‍ സംഘടനാതെരഞ്ഞെടുപ്പ് ആയതോടെ പിടിച്ചുനില്ക്കാന് കൊടിക്കുന്നില്‍ കണ്ട അടവാണ് സമരമെന്നാണ് കോ ണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്.
ഉമ്മന്‍ചാണ്ടി കൈവിട്ടതോടെ നില പരുങ്ങലിലായതും അടുത്ത അനുയായികള്‍ കളം മാറിയതും ഇതിന് കാരണമാണ്. സമരത്തിന്റെ ഉദ്ഘാടനത്തിന് ഉമ്മന്‍ചാണ്ടിയെക്കൊണ്ട് വരാന്‍ ഏറെ ശ്രമിച്ചെങ്കിലും ഉമ്മന്‍ചാണ്ടി വഴങ്ങിയില്ല. പ്രതിപക്ഷനേതാവ് ആണ് ഉദ്ഘാടകന്‍.
എന്നാല്‍ രമേശ് എത്തരുതെന്ന് കാട്ടി ഐ വിഭാഗം ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിയിട്ടുണ്ട്. കൊടിക്കുന്നിലിന്റെ സമരത്തിന് എത്തിയില്ലെങ്കിലും ഉമ്മന്‍ചാണ്ടി പക്ഷം 12 ന് സംഘടിപ്പിക്കുന്ന യോഗം ഉദ്ഘാടനം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി എത്തുകയും ചെയ്യുന്നുണ്ട്. കൊടിക്കുന്നിലിന്റെ സമര നാടകത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: