അടൂര്‍: അന്തിച്ചിറ ലക്ഷംവീട് കോളനി നിവാസികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തില്‍. ഇവിടെയുള്ള 20 വീട്ടുകാര്‍ക്ക് ഉപയോഗിക്കാനുള്ള പൊതുകിണര്‍ കാടുകയറിയ നിലയിലാണ്. കിണര്‍ വൃത്തിയാക്കിയിട്ട് നാളുകളേറെയായതായി കോളനി നിവാസികള്‍ പറയുന്നു.
തൊടി ഇടിഞ്ഞ് കിണറിലേക്ക് വീണു കൊണ്ടിരിക്കുകയാണ്. ഏതാനും മാസം മുന്‍പ് കിണറിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്തെങ്കിലും തൊടിയിലെ കാടുകള്‍ നീക്കം ചെയിതില്ല. അന്‍പതോളം വര്‍ഷം പഴക്കമുള്ള കിണറാണിതെന്ന് നാട്ടുകാര്‍ പറയുന്നു. കോളനിയിലേക്ക് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനും സ്ഥാപിച്ചിട്ടില്ല. ഈഭാഗത്ത് വഴിവിളക്കുകളും കത്തുന്നില്ല. വീടുകളുടെ പരിസരവും കാടുകയറി കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്ല്യ വും ഉണ്ട് കോളനിയുടെ മുന്‍വശത്ത് റോഡരുകിലെ ഓടയ്ക്ക് മിക്ക ഭാഗത്തും മേല്‍മൂടിയില്ല.
അതിനാല്‍ വാഹനങ്ങള്‍ ഓടയില്‍ പതിച്ച് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. 2 വര്‍ഷം മുന്‍പാണ് ഇവിടെ ഓട നിര്‍മ്മിച്ചത്.കോളനിയുടെ മുന്നിലൂടെയുള്ള ജ്യോതിപുരം കാഷ്യൂ ഫാക്ടറി റോഡില്‍ വെദ്യുതലൈനിലേക്ക് ചാഞ്ഞ് നിര്‍ല്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാനും നടപടിയില്ല. ഇതു മൂലം ചെറിയ കാറ്റടിച്ചാല്‍ പോലും വൈദ്യുതി മുടങ്ങുന്നു.
മരം കടപുഴകി ഇലക്ട്രിക്ക് പോസ്റ്റിന് മുകളില്‍ വീണ് അപകടം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. കോളനി നിവാസികള്‍ ആശ്രയിക്കുന്ന അന്തിച്ചിറയിലെ പിഎച്ച്സി കമ്മുണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി കിടത്തിചികിത്സ ആരംഭിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ട് നാളുകളായി. ഇപ്പോള്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഇവിടെ ഉള്ളത്. പലദിവസങ്ങളിലും ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്ത അവസ്ഥയാണ്. ഇവിടെ സ്റ്റാഫ് നെഴ്സിന്റെ തസ്തിക ഇല്ല.
വര്‍ക്കിംഗ് അറേജ്മെന്റില്‍ ഒരു സ്റ്റാഫ് നഴ്സാണ് ഇപ്പോള്‍ ഉള്ളത്. കൊല്ലം ജില്ലയില്‍ നിന്ന് പോലും ഇവിടെ ചികിത്സ തേടി ആള്ക്കാര് എത്തുന്നുണ്ട്. ദിനംപ്രതി നൂറിലധികം പേരാണ് ഇവിടെ ചിയിത്സയ്ക്കായി വരുന്നത്. കിടത്തി ചികിത്സ ആവശ്യമായവര്‍ അടൂര്‍ ജനാലാശുപത്രിയിലാണ് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: