കൊല്ലം: ജനരക്ഷായാത്രയുടെ വിജയത്തെ ഭയക്കുന്ന രാഷ്ട്രീയ പ്രതിയോഗികള്‍ വ്യാപകമായി പ്രചരണബോര്‍ഡുകള്‍ നശിപ്പിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് പറഞ്ഞു. കരിക്കോട്, പെരിനാട് റേഷന്‍കടമുക്ക്, സാരഥി, കേരളപുരം, മുക്കട എന്നിവിടങ്ങളിലൊക്കെ ഇത് ആസൂത്രിതമായാണ് നടപ്പാക്കുന്നത്. പോലീസില്‍ പരാതി പറഞ്ഞിട്ടും നടപടിയില്ല. പ്രകോപനമുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാനുള്ള പരിശ്രമമാണിതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ചടയമംഗലം: പ്രചരണത്തിന്റെ ഭാഗമായി വച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ മണ്ഡലത്തില്‍ വ്യാപകമായി നശിപ്പിക്കുന്നു. ജനരക്ഷായാത്ര യുടെ ജനസ്വാധീനത്തില്‍ അമര്‍ഷം പൂണ്ട് ‘രാഷ്ട്രീയ എതിരാളികളും സാമൂഹ്യവിരുദ്ധരും രാത്രിയുടെ മറവില്‍ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. ഇളമാട്, നിലമേല്‍, അലയമണ്‍, ഇട്ടിവ, ചടയമംഗലം പഞ്ചായത്തു കളില്‍ ആണ് ഏറ്റവും കൂടുതല്‍ നശിപ്പിക്കപ്പെട്ടത്. ഇതിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി നടപടിയെടുക്കണമെന്ന് നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പുത്തയം ബിജുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ദേശീയസമിതി അംഗം കെ. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറിമാരായ പാറംകോട് ബിജു, കരിങ്ങന്നൂര്‍ മനോജ്, ഹരി പറമ്പില്‍, എസ്.വിജയന്, എം.ആര്. സുരേഷ്, ദീപാകുമാരി, അമ്പിളി, മനു ദീപം, ശശിധരന്‍പിള്ള, ഷീജാകുമാ രി, ഉഷാകുമാരി, അമ്പിളി, സീനാ ബൈജു, വിജയ് മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: