കൊട്ടാരക്കര: ലക്ഷങ്ങള്‍ മുടക്കി റയില്‍വേ അവഗണനയ്ക്കെതിരെ അനാവശ്യസമരം നടത്തുമ്പോള്‍ പുതുവര്‍ഷത്തില്‍ ചെന്നെയിലേക്ക് ട്രയിന്‍ ഓടുമെന്ന റയില്‍വേയുടേയും പ്രേമചന്ദ്രന്റേയും പ്രഖ്യാപനം കൊടിക്കുന്നിലിന്റെ സമരത്തെ കാറ്റ്പോയ ബലുണിന്റെ അവസ്ഥയിലാക്കി. കഴിഞ്ഞ ദിവസം തന്നെ റയില്‍വേ പാതയില്‍ പരീക്ഷണഓട്ടവും നടത്തിയതോടെ തന്റെ സമരം കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്ന് ജനം അറിയുകയും ചെയ്തു. ഇതിന്റെ ജാള്യം മറയ്ക്കാന്‍ പ്രേമചന്ദ്രനെതിരെ കൊടിക്കുന്നില്‍ നീക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞദിവസം പ്രേമചന്ദ്രനെ വിളിച്ച് പ്രതിഷേധമറിയിച്ചു. ഏറെ നേരം ഈ വിഷയത്തില്‍ വാഗ്വാദം നടന്നതായാണ് സൂചന. യുഡിഎഫില്‍ നിന്നിട്ട് തനിക്കെതിരെ നീക്കം നടത്തിയതിന്റെ പേരില്‍ യുഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കാനും കൊടിക്കുന്നിലിന്റെ വിശ്വസ്തര്‍ ശ്രമിക്കുന്നുണ്ട്. പ്രതിപക്ഷനേതാവാകാന്‍ രമേശിനേക്കാള്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന അസീസിന്റെ പ്രഖ്യാപനത്തോടെ തമ്മിലകന്ന ചെന്നിത്തലയുടെ പിന്തുണയും ഇതിന് പിന്നിലുണ്ട്. ഇന്നലത്തെ യോഗത്തില്‍ തന്നെ ഞങ്ങള്‍ തമ്മീല്‍ പ്രശ്നമില്ലന്ന് പലവട്ടം ആവര്‍ത്തിച്ചപ്പോള്‍ തന്നെ പ്രശ്നം ഉണ്ടന്ന് ജനം വിലയിരുത്തി. സമരം നടക്കുന്ന സമയത്തും പ്രേമചന്ദ്രന് കൊട്ടാരക്കരയില്‍ ഉണ്ടായിരുന്നുവെങ്കിലും സമരത്തിന് എത്തിയില്ല. പ്രശ്നങ്ങള്‍ ഇല്ലെന്ന് വരുത്തി തീര്‍ക്കാന്‍ എങ്ങനെയും പ്രേമചന്ദ്രനെ പങ്കെടുപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: